മുഹമ്മ: കായിപ്പുറം, കൊച്ചനാകുളങ്ങര മേഖലകളില്‍ മോഷണ പരമ്പര തുടരുന്നു. കഴിഞ്ഞദിവസം ഭാരതീയ വിചാര കേന്ദ്രം മുന്‍ ഡയറക്ടര്‍ പി. പരമേശ്വരന്‍റെ കുടുംബവീട്ടില്‍ മോഷണം നടന്നതിനു പിന്നാലെ വ്യാഴാഴ്ച രാത്രി രണ്ടു കടകളിലും മോഷണം നടന്നു. കായിപ്പുറം മാളിക വെളിയില്‍ രാജേന്ദ്രന്‍റെ സ്റ്റേഷനറി കടയിലും കായിക്കര നന്ദുപുറത്ത് ചിറയില്‍ സുരേഷിന്‍റെ സ്റ്റേഷനറി കടയിലുമാണ് മോഷണം നടന്നത്.

സുരേഷിന്‍റെ മൂന്നു മുറിയുള്ള കടയില്‍ എല്ലാ മുറികളിലും കള്ളന്‍ കയറി. പലചരക്ക് കടയുടെ കതക് പൊളിച്ച് അകത്തുകയറി മേശവലിപ്പ് തുറന്നാണ് പണം അപഹരിച്ചത്. ഇതിനോട് ചേര്‍ന്നുള്ള മുറിയുടെ പിന്നിലെ വാതില്‍ പൊളിച്ചും അകത്തുകയറി. പണം മാത്രമാണ് കവര്‍ന്നത്.

രാജേന്ദ്രന്‍റെ കടയുടെ പിന്‍വശത്തെ വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്. ഇവിടെനിന്നും പണം മാത്രമാണ് കവര്‍ന്നത്. രാജേന്ദ്രന്‍റെ കടയില്‍നിന്ന് സോഡാ പൊട്ടിച്ച് കുടിക്കുകയും സുരേഷിന്‍റെ കടയില്‍നിന്ന് പഴങ്ങള്‍ കഴിക്കുകയും ചെയ്തിട്ടുണ്ട്.