മാന്നാർ: കനത്ത മഴയിൽ മാന്നാറിലെ വ്യാപാര സ്ഥാപനങ്ങളും ഓട്ടോസ്റ്റാൻഡും വെള്ളത്തിലായി. സംസ്ഥാന പാതയിൽ മാന്നാർ ടൗണിലെ ആറ് വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ കനത്ത മഴയിലാണ് റോഡിൽ വെള്ളക്കെട്ട് ഉണ്ടായത്. ഈ ഭാഗങ്ങളിലെ ഓടവൃത്തിയാക്കിയിട്ട് വർഷങ്ങളായി. വെള്ളം കയറിയ വ്യാപാര സ്ഥാപനങ്ങൾക്ക് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്.

അടിയന്തരമായി ഓടയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഇവ നവീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് വ്യാപാരസംഘടനകൾ ആവശ്യപ്പെട്ടു. എന്നാൽ, പല വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ ഓടയിൽ നിക്ഷേപിക്കാറുണ്ടെന്നും അതിനാലാണ് ഓടകൾ പെട്ടെന്ന് അടയുന്നതെന്നുമാണ് അധികൃതരുടെ വാദം.

കൂടാതെ പല വ്യാപാര സ്ഥാപനങ്ങളിലും സാധനങ്ങൾ ഓടകൾക്ക് മുകളിലേക്ക് ഇറക്കി വച്ചിരിക്കുകയാണന്നും പലപ്പോഴും ഓട വൃത്തിയാക്കിയ അവസരങ്ങളിൽ ഇവ മാറ്റി നൽകാൻ പോലും തയാറാകാത്തവർ ഉണ്ടെന്നും അധികൃതർ പറയുന്നു. മാന്നാർ തൃക്കുരട്ടി ക്ഷേത്ര ജംഗ്ഷനിലെ ഓട്ടോസ്റ്റാൻഡാണ് വെള്ളത്തിലായത്.

റോഡിലെ വെള്ളം വശങ്ങളിലേക്ക് ഒഴുകിയെത്തി കെട്ടിക്കിടന്നതാണ് ഓട്ടോസ്റ്റാൻഡിന് വിനയായത്.സ്റ്റാൻഡിൽ വെളളം കയറിയതോടെ ഓട്ടവും മുടങ്ങി.