കായംകുളം: വാഹന ഉപഭോക്താക്കളുടെ എണ്ണവും വർധിച്ചുവരുന്ന ഗതാഗതക്കുരുക്കും പരിഗണിച്ച് മൂന്നു പ്രധാന റോഡുകൾ ദേശീയപാതയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു.

കായംകുളത്തുനിന്നു ചാരുംമൂട്, അടൂർ, പത്തനാപുരം, പുനലൂർ വഴി തൂത്തുക്കുടിയിലേക്കുള്ള കെപി റോഡ്, കായംകുളത്തുനിന്ന് ആരംഭിച്ച് മാവേലിക്കര, തിരുവല്ല, ചങ്ങനാശേരി, മല്ലപ്പള്ളി വഴി മൂന്നാറിലേക്കുള്ള റോഡ്. ആലപ്പുഴയിൽ നിന്ന് ആരംഭിച്ച് ചങ്ങനാശേരി, കമ്പം, തേനി വഴി കൊടൈക്കനാലിലേക്കുള്ള റോഡ് എന്നീ മൂന്ന് പ്രധാന പാതകൾ ദേശീയ പാതയായി ഉയർത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.

നിലവിൽ കേരളത്തിനും തമിഴ്നാടിനും ഇടയിൽ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നാണ് കായംകുളം പുനലൂർ കെപി റോഡ്. ദിനംപ്രതി ആയിരക്കണക്കിന് ചരക്ക് ലോറികളാണ് സിമന്‍റ് കണ്ടെയ്നറുകൾ, മറ്റ് അവശ്യവസ്തുക്കളുമായി സഞ്ചരിക്കുന്നത്.

തമിഴ്നാട്ടിലെ തൂത്തുക്കുടി, മധുരൈ, ശിവകാശി, രാജപാളയം എന്നിവിടങ്ങളിൽനിന്ന് കേരളത്തിലെ പുനലൂർ വഴി അടൂർ, ചാരുംമൂട് എന്നീ പ്രദേശങ്ങൾ കടന്ന് കായംകുളത്ത് ദേശീയപാത 66ൽ ഈ പാതവഴി വളരെ വേഗം എത്തിച്ചേരാനാകും. മാത്രവുമല്ല പ്രധാനമായ പാത കൊല്ലം തിരുമംഗലം ദേശീയപാത, പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാത, എംസി റോഡ്, എൻഎച്ച് 183 എ, എൻഎച്ച് 183 എന്നീ പാതകളിൽ കണക്ട് ചെയ്താണ് കടന്നുപോകുന്നത്.

കായംകുളത്തുനിന്ന് ആരംഭിച്ച് മാവേലിക്കര, തിരുവല്ല, ചങ്ങനാശേരി, മല്ലപ്പള്ളി വഴി മൂന്നാറിലേക്കുള്ള റോഡ് ദേശീയപാതയായി ഉയർത്തുമ്പോൾ ഇതുവഴി പ്രാദേശികമായിട്ടുള്ള ടൂറിസം വികസനം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയാണുള്ളത്.

ആലപ്പുഴയിൽനിന്ന് ആരംഭിച്ച് ചങ്ങനാശേരി, കമ്പം, തേനി വഴി കൊടൈക്കനാലിലേക്കുള്ള പാത ദേശീയപാതയായി ഉയർത്തിയാൽ ഇതുവഴി ആലപ്പുഴയിൽ എത്തുന്ന സഞ്ചാരികൾക്ക് മലയോര ടൂറിസം കേന്ദ്രങ്ങളായ തേക്കടി, കുമളി, കമ്പം, തേനി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് സുഗമമായി യാത്ര ചെയ്ത് എത്താനാകും.

കേന്ദ്ര ഗതാഗത മന്ത്രിക്ക് നിവേദനം നൽകി

കെപി റോഡുൾപ്പെടെ മൂന്നു പ്രധാന റോഡുകൾ ദേശീയപാതയാക്കി ഉയർത്തണമെന്ന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് നിവേദനം നൽകി.

നിലവിലുള്ള റോഡ് സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വികസനം പൂർത്തീകരിച്ചുവരുന്ന ദേശീയപാത 66 ലേക്കു കണക്ടിവിറ്റി വേഗത്തിലാക്കാനും സുഗമമായ യാത്രാ സൗകര്യം ഒരുക്കാനുമായി മാവേലിക്കര പാർലമെന്‍റ് മണ്ഡലത്തിൽ കൂടി കടന്നുപോകുന്ന കെപി റോഡ് ഉൾപ്പെടെ മൂന്ന് പ്രധാന റോഡുകൾ ദേശീയപാതകളായി പ്രഖ്യാപിച്ച് വികസന പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേമന്ത്രി നിതിൻ ഗഡ്കരിയെ ഡൽഹിയിൽ സന്ദർശിച്ച് എംപി നിവേദനം നൽകിയത്.