ചേര്‍ത്തല: സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് സമദൂരം പാലിക്കുമെന്ന നിലപാട് തട്ടിപ്പാണെന്നും അതിനുള്ളില്‍ മറ്റൊരു ദൂരമുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കണിച്ചുകുളങ്ങരയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തലാണെന്ന അഭിപ്രായമില്ല. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയും വിവാദവിഷയങ്ങളും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്.

ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി നിലപാട് എടുക്കേണ്ട സാഹചര്യമില്ലെന്നും യോഗത്തിന് തെരഞ്ഞെടുപ്പില്‍ ഒരു നിലപാടുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പി.വി. അന്‍വറിനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യേണ്ടന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

വയനാട് പാര്‍ലമെന്‍റില്‍ പ്രിയങ്കഗാന്ധിക്ക് രാഹുല്‍ഗാന്ധി നേടിയതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം കിട്ടുമെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.