കായംകുളം: കായംകുളം ഡിപ്പോയിൽനിന്നുള്ള മൂന്ന് അന്തർസംസ്ഥാന സർവീസുകളിൽ രണ്ടാമത്തെ തെങ്കാശി സർവീസ് പൂർണമായും നിർത്തി. കായംകുളത്തുനിന്നു രാവിലെ 6:45ന് ആരംഭിച്ച് രാത്രി 8:30ന് തെങ്കാശിയിൽനിന്നു കായംകുളത്തേക്ക് സർവീസ് നടത്തി വന്നിരുന്ന രണ്ടാമത്തെ തെങ്കാശി സർവീസ് കുറച്ചുകാലമായി നിർത്തിവച്ചിരിക്കുകയായിരുന്നു.

എന്നാൽ, ഇന്നലെ സർവീസ് പൂർണമായും നിർത്തലാക്കി ബസ് പാറശാ ല ഡിപ്പോയ്ക്കു കൈമാറി. എംഎൽഎ യു. പ്രതിഭയുടെ അഭ്യർഥന പ്രകാരം മന്ത്രി കെ.ബി. ഗണേഷ്കുമാറിന്‍റെ ഇടപെടലിൽ ആരംഭിച്ച രണ്ടാമത്തെ തെങ്കാശി സർവീസ് ആണ് നിർത്തലാക്കിയത്.

രാവിലെ 7നും വൈകിട്ട് 4.15നും തെങ്കാശിയിലേക്കും തെങ്കാശിയിൽനിന്നു രാവിലെ 11.25നും രാത്രി 8. 30നും കായംകുളത്തേക്കും പുറപ്പെടുന്ന രീതിയിലായിരുന്നു സർവീസ് ആരംഭിച്ചത്. വരുമാനം കുറവ് എന്ന കാരണത്താലാണ് സർവീസ് നിർത്തിയതെന്ന് പറയുന്നു. ബസ് സർവീസ് നിർത്തലാക്കിയതിനെതിരേ യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.