മാങ്കാംകുഴി: ആധുനിക മത്സ്യമാർക്കറ്റ് നിർമിക്കുന്നതിന്‍റെ ഭാഗമായി തഴക്കര പഞ്ചായത്തിലെ മാങ്കാംകുഴി പബ്ലിക് മാർക്കറ്റ് തീരദേശ വികസന കോർപറേഷൻ ഉദ്യോഗസ്ഥർ സന്ദർശിച്ചു.

ടെണ്ടർ നടപടി പൂർത്തിയായി നിർമാണത്തിനു കരാർ നൽകിയെന്നും നിർമാണം ഉടൻ ആരംഭിക്കുമെന്നും തഴക്കര പഞ്ചായത്ത് പ്രസിഡന്‍റ് ഷീബ സതീഷ് പറഞ്ഞു. ആധുനിക മത്സ്യമാർക്കറ്റിനായി മുൻ എംഎൽഎ ആർ. രാജേഷിന്‍റെ ഇടപെടലിൽ കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ഒരു കോടി രൂപ അനുവദിച്ചിരുന്നു.

മാർക്കറ്റിനോട് ചേർന്ന് ഷോപ്പിംഗ് കോപ്ലക്സ് കൂടി നിർമിക്കാൻ പിന്നീട് എം.എസ്. അരുൺകുമാർ എംഎൽഎ ഇടപെട്ട് 1. 66 കോടി രൂപയുടെ നിർമാണ അനുമതി സർക്കാരിൽ നിന്നു അനുവദിച്ചു.

തീരദേശവികസന കോർപറേഷന്‍റെ നേതൃത്വത്തിലാണ് ആധുനിക മത്സ്യമാർക്കറ്റ് നിർമിക്കുന്നത്. കഴിഞ്ഞദിവസം മാർക്കറ്റ് സന്ദർശിച്ച തീരദേശ വികസന കോർപറേഷൻ ഉദ്യോഗസ്ഥർ എം.എസ്. അരുൺകുമാർ എം എൽഎ പഞ്ചായത്ത് പ്രസിഡന്‍റ് ഷീബ സതീഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. അനിരുദ്ധൻ, വാർഡ് മെമംബർ കോശി എം. കോശി എന്നിവരുമായി ചർച്ച നടത്തി.

നിലവിൽ മാർക്കറ്റിനുള്ളിലെ താത്കാലിക കച്ചവടക്കാരെ ഒഴിപ്പിച്ച് അടുത്ത ആഴ്ച നിർമാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.