കുട്ടനാട്: ബയോമെട്രിക് അടക്കം പരിഷ്‌കാരങ്ങള്‍ കാര്‍ഷികമേഖലയില്‍ ഏര്‍പ്പെടുത്തുമ്പോള്‍ കര്‍ഷകരുടെ സംശയങ്ങള്‍ ദുരീകരിക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്. നെല്ലിന് താങ്ങുവിലയായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വര്‍ധന നല്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ട്രഷറര്‍ കെ.സി. ജോസഫ് ആവശ്യപ്പെട്ടു.

വിവിധ കാലങ്ങളിലായി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാതെ നെല്‍കര്‍ഷക മേഖലയെ ഭരണകൂടം അവഗണിക്കുന്ന സാഹചര്യത്തില്‍ അവഗണനയ്‌ക്കെതിരേ ജനാധിപത്യ കേരള കോണ്‍ഗ്രസ് സമരരംഗത്ത് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് അറുപതാം ജന്മദിനത്തോടനുബന്ധിച്ച് രാമങ്കരിയില്‍ ചേര്‍ന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതൃദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് ജേക്കബ് സാണ്ടര്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്‍റ് തോമസ് ജോസഫ് ഇല്ലിക്കല്‍, തോമസ് കോര, ജില്ലാ സെക്രട്ടറി സാജന്‍ സെബാസ്റ്റ്യന്‍, ബാബു ആറുപറ, ബേബി ചെറിയാന്‍, എം.സി. ശശി, സണ്ണി കൊച്ചീപ്പറമ്പ്, ജയിംസ് കല്ലുപാത്ര, റോജി മണല, അഗസ്റ്റിന്‍ മുടന്താഞ്ഞിലി, സഖറിയാ ഈപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.