ചേര്‍ത്തല: വല്ലയില്‍ റെയില്‍വേ ക്രോസില്‍ അപകടം പതിവാകുന്നതായി പരാതി. സ്ലാബുകള്‍ ഇളകി കുഴികളായി കിടക്കുകയാണ്. ഇവിടെ പാകിയിരിക്കുന്ന കരിങ്കൽപ്പാളികൾക്കിടയിൽ ടാർ ചെയ്യാത്തതാണ് അപകടങ്ങൾക്കു കാരണമാകുന്നത്.

ഇരുചക്രവാഹനങ്ങളുടെ ടയർ കരിങ്കൽപ്പാളികൾക്കിടയിലേക്കു കുരുങ്ങിയാണ് കൂടുതലും അപകടമുണ്ടാകുന്നത്. സ്കൂളിലേക്കു പോകുന്ന സൈക്കിള്‍ യാത്രക്കാരായ കുട്ടികളും സ്കൂട്ടര്‍ ഓടിച്ചുവരുന്ന സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ റെയില്‍വേ പാളത്തില്‍ സ്ലിപ്പായി കുഴികളില്‍ മറിഞ്ഞുവീഴുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു.

മഴ പെയ്താൽ ഈ ഭാഗത്ത് കൂടുതല്‍ അപകടങ്ങളാണ് ഉണ്ടാകുന്നത്. കഴിഞ്ഞദിവസം രാത്രി എട്ടിന് ഒരു യുവതി സ്കൂട്ടറില്‍ വന്നപ്പോള്‍ റെയില്‍വേ പാളത്തില്‍ സ്ലിപ്പായി തെക്ക് ഭാഗത്തേക്ക് മറിഞ്ഞുവീണു.

സൈക്കിളില്‍ പോയ പ്രായമുള്ള ഒരാള്‍ താഴെ വീണ് കാലിന് പരിക്കേറ്റു. നിത്യവും അപകടങ്ങള്‍ നടക്കുന്ന ഇവിടെ അടിയന്തരമായി ടാർ ചെയ്ത് യാത്രാദുരിതം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.