ഹരിപ്പാട്: ചേപ്പാട് സഹകരണ ബാങ്കിൽ സിപിഎം പ്രാദേശിക നേതാവിന് നിയമനം നൽകിയതിനെതിരേ പരാതി. 14 വർഷമായി ബാങ്കിലെ താത്കാലിക ജീവനക്കാരനും സിപിഎം അംഗവുമായ മുട്ടം വലിയകുഴി വിഷ്ണുചന്ദ്രൻ, ചേപ്പാട് കിഴക്ക് സ്വദേശിനി വിനീത എന്നിവരാണ് കാർത്തികപ്പള്ളി സഹകരണ അസിസ്റ്റന്‍റ് റജിസ്ട്രാർക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയത്.

എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് ബാങ്ക് ഭരണസമിതി നിയമനം നടത്തിയെന്നാണ് പ്രധാന പരാതി. 2021 ഫെബ്രുവരിയിൽ ബാങ്കിൽ നിലവിലുള്ള ഒഴിവിലേക്ക് പരീക്ഷയും ഇന്‍റർവ്യൂവും നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കിയെങ്കിലും പാർട്ടിയിലെ എതിർപ്പുമൂലം വിചാരിച്ചയാൾക്ക് നിയമനം കൊടുക്കാൻ കഴിഞ്ഞില്ലെന്ന് പരാതിയിൽ പറയുന്നു.

ഇതേത്തുടർന്ന് മൂന്നരവർഷമായി ഒഴിഞ്ഞുകിടന്ന തസ്‌തികയിലാണ് നിലവിൽ ചേപ്പാട് ലോക്കൽ കമ്മിറ്റിയിലെ നേതാവിന് നിയമനം നൽകിയത്. പരീക്ഷാ ചുമതലയുണ്ടായിരുന്ന ഏജൻസിക്കും ബാങ്ക് ഭരണ നേതൃത്വത്തിനുമെതിരേ നിയമ പോരാട്ടത്തിനും ഉദ്യോഗാർഥികൾ തയാറെടുക്കുകയാണ്.

ഇതേസമയം ബാങ്കിൽ നടത്തിയ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വസ്തുതയില്ലെന്നും നിയമപരമായും നടപടികൾ പാലിച്ചുമാണ് നിയമനം നടത്തിയതെന്നും ബാങ്ക് പ്രസിഡന്‍റ് വ്യക്തമാക്കി.