ഹരിപ്പാട്: മണ്ണാറശാല നാഗരാജാ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം ഇന്നു നടക്കും. പുലർച്ചെ നാലിന് നടതുറക്കും. നിർമാല്യദർശനത്തിനും അഭിഷേകം, ഉഷപൂജ, കലശാഭിഷേകം തുടങ്ങിയ ചടങ്ങുകൾക്കും ശേഷം കുടുംബക്കാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തിയുള്ള ഉച്ചപൂജയാരംഭിക്കും. നാഗരാജാവിന്‍റെ വാസുകീഭാവത്തിലെ തിരുവാഭരണങ്ങളാണ് ആയില്യത്തിനു ചാർത്തുന്നത്.

രാവിലെ എട്ടിന് വലിയമ്മ സാവിത്രി അന്തർജനം മണ്ണാറശാല ഇല്ലത്തെ പുരാതന നിലവറയുടെ തെക്കേത്തളത്തിൽ ഭക്തർക്ക് ദർശനം നൽകും. ഉച്ചപൂജയ്ക്കുശേഷം നിലവറയോട് ചേർന്നുള്ള തളത്തിൽ ശംഖ്, കുരവ എന്നിവയുടെ അകമ്പടിയോടെ ആയില്യം പൂജയ്ക്കായുള്ള നാഗപത്മക്കളം വരയ്ക്കും.

കളം പൂർത്തിയാകുമ്പോൾ അമ്മ തീർഥക്കുളത്തിൽ കുളിച്ച് ക്ഷേത്രത്തിലേക്ക് എത്തി ഇളയമ്മ കുടുംബത്തിലെ ഏറ്റവും മുതിർന്ന കാരണവന്മാർ എന്നിവർ അമ്മയെ അനുഗമിക്കും. അമ്മ ശ്രീകോവിലിൽ പ്രവേശിച്ചശേഷം ശ്രീകോവിലിൽ നിന്നു കുത്തുവിളക്കിലേക്ക് ദീപം പകരുന്നതോടെ എഴുന്നള്ളത്തിനു മുന്നോടിയായി ശംഖ്,തിമിലപ്പാണി, വായ്കുരവ എന്നിവ മുഴങ്ങും.

അമ്മ നാഗരാജാവിന്‍റെ തിരുമുഖവും നാഗഫണവും ഇളയമ്മ സർപ്പയക്ഷി അമ്മയുടെയും കാർണവന്മാർ നാഗചാമുണ്ഡിയമ്മ, നാഗയക്ഷിയമ്മ എന്നിവരുടെ വിഗ്രഹങ്ങളുമായി ക്ഷേത്രത്തിന് വലംവച്ച് ഇല്ലത്തേക്ക് എത്തുന്നതാണ് ആയില്യം എഴുന്നള്ളത്ത്.

എഴുന്നള്ളത്ത് ഇല്ലത്ത് എത്തിയതിനുശേഷം അമ്മയുടെ അനുമതി വാങ്ങി കുടുംബ കാരണവർ നടത്തുന്ന തട്ടിന്മേൽ നൂറുംപാലുമാണ് ആയില്യം നാളിലെ സുപ്രധാനമായ മറ്റൊരു ചടങ്ങ്. ഇതോടുകൂടിയാണ് ആയില്യം നാളിലെ ആഘോഷങ്ങൾ പൂർണമാകുന്നത്.

ഇന്ന് അവധി

ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടക്കും.

ഗതാഗത നിയന്ത്രണം

ആയില്യം നാളിലെ ഗതാഗതത്തിരക്ക് ഒഴിവാക്കാനായി ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽനിന്നു മണ്ണാറശാലയിലേക്കുള്ള വഴിയിൽ വൺവേ ട്രാഫിക് ഏർപ്പെടുത്തും. ഇതുവഴി പോകുന്ന വാഹനങ്ങൾ മണ്ണാറശാല ക്ഷേത്രത്തിന്‍റെ കിഴക്കേനടയിൽ നിർത്തിയിടാം.

പ്രസാദമൂട്ട്

ഇന്ന് മഹാപ്രസാദമൂട്ട് നടക്കും. ക്ഷേത്രത്തിന്‍റെ തെക്കേനടയിലെ മണ്ണാറശാല യുപി സ്‌കൂൾ മുറ്റത്താണ് ഇതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 10ന് പ്രസാദമുട്ട് ആരംഭിക്കും. സ്കൂളിന്‍റെ വടക്കേവാതിലൂടെയാണ് പ്രവേശനം.

കലാപരിപാടികൾ

ആയില്യം നാളായ ഇന്നു രാവിലെ 9.30 മുതൽ സംഗീത സദസ്, 11.30ന് കവിയരങ്ങ്, ഉച്ചയ്ക്ക് 12.30ന് പാഠകം, 1.30ന് അക്ഷരശ്ലോക സദസ്, 2.30ന് കഥാപ്രസംഗം, 4.30ന് ഹരിമുരളീരവം പുല്ലാംകുഴൽ നാദർച്ചന, 7 ന് ഭരതനാട്യം, 8ന് തിരുവാതിര, 9.30ന് നൃത്ത നാടകം എന്നിവ നടക്കും.

നാളെ നടതുറക്കൽ വൈകും

ആയില്യം നാളിലെ ചടങ്ങുകൾക്കുശേഷം മകം നാളായ ചൊവ്വാഴ്ച ക്ഷേത്രത്തിൽ ശുദ്ധിക്രിയകൾ നടക്കും. അതിനാൽ വൈകിയേ പതിവുപൂജകൾ ആരംഭിക്കുകയുള്ളൂ.