ആധുനിക രക്ഷാ ഉപകരണങ്ങളില്ലാതെ ഫയർഫോഴ്‌സ്; അവസരം മുതലാക്കി സ്വകാര്യലോബികൾ
Sunday, June 16, 2024 2:53 AM IST
അമ്പലപ്പുഴ: ഫയർഫോഴ്‌സിന് ആധുനിക രക്ഷാ ഉപകരണങ്ങളില്ല. അപകടഘട്ടങ്ങളിൽ സ്വകാര്യലോബികൾ കഴുത്തറുക്കുന്നു. ദേശീയപാതയിൽ ചെറുതും വലുതുമായ വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തിനെത്തുന്ന ഫയർഫോഴ്സിന്‍റെ പക്കൽ ആധുനിക രക്ഷാ ഉപകരണങ്ങളൊന്നും കാണാറില്ല.

ദേശീയപാതയിലടക്കം വാഹനാപകടമുണ്ടായി റോഡിൽ മണിക്കൂറുകളോളം ഗതാഗതസ് തംഭനമുണ്ടാകുമ്പോൾ പലപ്പോഴും സ്വകാര്യ ജെസിബിയും ക്രെയിനുമാണ് രക്ഷാപ്രവർത്തനത്തിന് എത്തുന്നത്.

അടിയന്തര ഘട്ടമായതിനാൽ ഇരട്ടിത്തുകയാണ് ഇതിനായി ജെസിബി, ക്രെയിൻ ഉടമകൾ ഈടാക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ഫയർഫോഴ്‌സിന് ആധുനിക രക്ഷാ ഉപകരണങ്ങളുടെ അഭാവമാണ് സ്വകാര്യ ലോബികൾ മുതലാക്കുന്നത്.

ദേശീയപാതയിലടക്കം നിരവധി സ്ഥലങ്ങളിൽ അപകടങ്ങൾ പതിവായിട്ടും ഫയർഫോഴ്സിന് ഇപ്പോഴും യാതൊരു വിധ ആധുനിക ഉപകരണങ്ങളും സർക്കാർ നൽകിയിട്ടില്ല. ജെസിബി, ക്രെയിൻ ഉടമകളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതു കൊണ്ടാണ് ഫയർഫോഴ്‌സിന് ഇത്തരത്തിൽ ഉപകരണങ്ങൾ ലഭ്യമാക്കാത്തത്. സ്വകാര്യവ്യക്തികളുടെ പക്കൽ ഇത്തരം ആധുനിക രക്ഷാ ഉപകരണങ്ങൾ ഉണ്ടായിട്ടും സർക്കാർ ഉടമസ്ഥതയിൽ ഇവ ഇല്ലാത്തത് സ്വകാര്യ ലോബിക്ക് സഹായകരമായിട്ടുണ്ട്.
അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ ഫയർഫോഴ്‌സിന് ആധുനിക രക്ഷാ ഉപകരണങ്ങൾ വാങ്ങി നൽകാൻ സർക്കാർ തയാറാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.