കാക്കി യൂണിഫോം നിറം മാറ്റുന്നില്ല; പോലീസ് കളിച്ച് സെക്യുരിറ്റിക്കാർ
Sunday, June 16, 2024 2:53 AM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ യൂണിഫോമിന്‍റെ നിറം മാറ്റണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് നടപ്പാക്കിയില്ല. ഉത്തരവ് ആശുപത്രി അധികൃതർ അട്ടിമറിച്ചു.

നേരത്തെ നീല നിറമായിരുന്ന യൂണിഫോം സെക്യൂരിറ്റി ജീവനക്കാരുടെ ആവശ്യപ്രകാരം ആശുപത്രി അധികൃതർ കാക്കി നിറമാക്കി മാറ്റുകയായിരുന്നു. നീലനിറമുള്ള യൂണിഫോം ധരിച്ച് ജോലി ചെയ്യാൻ തങ്ങൾക്ക് മാനക്കേടാണെന്നായിരുന്നു സെക്യൂരിറ്റി ജീവനക്കാരുടെ വാദം. ഇതനുസരിച്ചാണ് പോലീസ് യൂണിഫോമിനു സമാനമായ യൂണിഫോം സെക്യൂരിറ്റിക്കാർക്ക് ഏർപ്പെടുത്തിയത്.

എന്നാൽ, പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസീസ് (റഗുലേഷൻ) ആക്ട് 2005 സെക‌്ഷൻ 21 പ്രകാരം പോലീസ് യൂണിഫോമിനു സമാനമായ വേഷം ധരിച്ചാൽ ശിക്ഷാ നടപടികൾ കൈക്കൊള്ളണമെന്ന് സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് ചീഫുമാർക്കും ഉത്തരവ് നൽകിയിട്ടുള്ളതാണ്.

ഡിജിപിയുടെ ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഈ വിഷയത്തിൽ പരാതി നൽകിയ സാമൂഹിക പ്രവർത്തകൻ കാക്കാഴം താഴ്ചയിൽ നസീർ ഏതാനും മാസം മുൻപ് ജില്ലാ പോലീസ് മേധാവിയെ സമീപിച്ചിരുന്നു. എന്നാൽ, ഡിജിപിയുടെ ഉത്തരവ് നടപ്പാക്കാൻ എസ് പിയും ആശുപത്രി സൂപ്രണ്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കാക്കി നിറത്തിലുള്ള യൂണിഫോമായതോടെ സെക്യൂരിറ്റി ജീവനക്കാരെല്ലാം പോലീസായാണ് നടക്കുന്നത്.

ആശുപത്രിയിലെത്തുന്നവരുടെ മുന്നിലും പോലീസാണെന്ന ഭാവത്തിലാണ് സെക്യൂരിറ്റി ജീവനക്കാരുടെ പെരുമാറ്റം. ആശുപത്രി അധികൃതരുടെ ഒത്താശയും ഇതിനു പിന്നിലുണ്ട്. ഉത്തരവ് കർശനമായി നടപ്പാക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് താഴ്ചയിൽ നസീർ ഡിജിപിക്ക് വീണ്ടും പരാതി നൽകി.