വടക്കടത്തുകാവിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; ഒന്പതു പേർക്കു പരിക്ക്
Friday, September 20, 2024 3:08 AM IST
അടൂർ: എംസി റോഡിൽ വടക്കടത്തുകാവിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് ഒന്പതു പേർക്കു പരിക്ക്. പിക്കപ്പ് ഡ്രൈവർ കൊല്ലം അഞ്ചൽ സ്വദേശികളായ വിജയൻ(60), ഒപ്പം യാത്ര ചെയ്ത അരുൺ(35) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസ് യാത്രികരായ മാവേലിക്കര സ്വദേശിനി ശിവാനി (എട്ട്), ഏനാത്ത് പുതുശേരി ഭാഗം തോമസ് (61), തൃശൂർ സ്വദേശിനി ഇവാഞ്ചിലിയ (22), കല്ലറ സ്വദേശിനി പ്രീതി (35), മകൾ ഭവ്യ (13), കേശവദാസപുരം പുഷ്പവടി സ്വദേശി ഖനി(56), ഒറീസ സ്വദേശിനി പൂനം എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് അപകടം. തൃശൂരിൽനിന്നും തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്ന ബസും അഞ്ചൽ ഭാഗത്തുനിന്നും പന്തളത്തേക്ക് പോകുകയായിരുന്ന പിക്കപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് റോഡിൽ മറിഞ്ഞു. നാട്ടുകാരാണ് ആദ്യ രക്ഷാപ്രവർത്തനം നടത്തിയത്.


പിക്കപ്പിനുള്ളിൽ കുടുങ്ങിയ വിജയനെയും അരുണിനെയും നാട്ടുകാരാണ് പുറത്തെടുത്ത് രണ്ടു വാഹനങ്ങളിലായി അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അടൂർ അഗ്നിശമന സേനാംഗങ്ങൾ പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ പിക്കപ്പ് വെട്ടിപ്പൊളിക്കേണ്ടി വന്നതായി ദൃസാക്ഷികൾ പറഞ്ഞു. അപകടത്തേ തുടർന്ന് എംസി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം കുരുങ്ങി.