ശബരിമല: കാനനപാതയിലൂടെ കാൽനടയായി ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് പ്രത്യേകം പാസ് നൽകിത്തുടങ്ങി. എരുമേലി മുതൽ പമ്പ വരെ 30 കിലോമീറ്ററോളം കാനനപാതയിലൂടെ വരുന്നവർക്കാണ് പാസ് നൽകുന്നത്.

മുക്കുഴിയിൽനിന്ന് ലഭിക്കുന്ന എൻട്രി പാസുമായി പുതുശേരി താവളത്തിൽനിന്ന് സീൽ വാങ്ങി തുടർന്ന് വലിയാനവട്ടം താവളത്തിൽനിന്ന് എക്സിറ്റ് സീൽ വാങ്ങി മരക്കൂട്ടത്ത് എത്തുന്ന ഭക്തരെ ക്യൂ നിൽക്കാതെ ദർശനം അനുവദിക്കുന്നതിനു വേണ്ടിയാണ് പാസ് സമ്പ്രദായം ഏർപ്പെടുത്തിയത്. വനം വകുപ്പാണ് പാസ് നൽകുന്നത്.

ഇന്നലെ രാവിലെ മുക്കുഴിയിൽ നടന്ന ചടങ്ങിൽ ശബരിമല എഡിഎം ഡോ. അരുൺ എസ്. നായർ പാസ് വിതരണത്തിന്‍റെ ഉദ്ഘാടനം നടത്തി. പമ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. മുകേഷ്, മുക്കുഴി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസ് ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
വണ്ടിപ്പെരിയാർ, സത്രം, പുല്ലുമേട് വഴി സന്നിധാനത്തെുന്ന അയ്യപ്പഭക്തർക്കും ദർശനത്തിനായി പ്രത്യേക പാസ് നൽകുന്നുണ്ട്.