ഉപ്പള: മഞ്ചേശ്വരം താലൂക്കിലെ ഉദ്യോഗസ്ഥക്ഷാമം ചൂണ്ടിക്കാട്ടി നിയമസഭയുടെ ശ്രദ്ധയില്‍പെടുത്തി എ.കെ.എം.അഷ്റഫ് എംഎല്‍എ. താലൂക്കിലെ ഉദ്യേഗസ്ഥ ക്ഷാമം ഇവിടുത്തെ ദൈനംദിന പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുന്നു. 22 ക്ലാര്‍ക്ക് തസ്തികകള്‍ താലൂക്ക് ഓഫീസിന് അനുവദിച്ചിട്ടുണ്ടെങ്കിലും മാസങ്ങളായി 11 ക്ലാര്‍ക്കുമാര്‍ മാത്രമാണ് ഇവിടെ ജോലി ചെയ്ത് വരുന്നത്. 19 വില്ലേജ് അസിസ്റ്റന്‍റ് പോസ്റ്റുകള്‍ താലൂക്ക് പരിധിയില്‍ ഉണ്ടെങ്കിലും നിലവില്‍ 11 വില്ലേജ് അസിസ്റ്റന്‍റ് തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്.

അഞ്ചു വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് തസ്തികയും രണ്ടു വില്ലേജ് ഓഫീസര്‍ തസ്തികയും ഒഴിഞ്ഞ് കിടക്കുന്നു. ജീവനക്കാരുടെ അഭാവം മൂലം ഒരു ജീവനക്കാരന് തന്നെ ഒന്നില്‍ കൂടുതല്‍ സീറ്റുകള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നു. ഇത് കാരണം സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനോ പൊതുജനങ്ങള്‍ക്ക് യഥാസമയം സേവനങ്ങള്‍ ലഭ്യമാക്കാനോ കഴിയുന്നില്ല. ഇത്തരത്തില്‍ അമിത ജോലി ഭാരം കാരണം ഉദ്യേഗസ്ഥരില്‍ മാനസിക സമ്മര്‍ദം ഉണ്ടാക്കുകയും അവരുടെ കാര്യക്ഷമത കുറയുകയും ചെയ്യുന്നു.

1500 ഓളം പട്ടയ അപേക്ഷകള്‍ നിലവില്‍ തീര്‍പ്പാക്കാനുണ്ട്. താലൂക്കുതല ലാന്‍ഡ് അസൈന്‍റ്മെന്‍റ് കമ്മിറ്റി തീരുമാനമായിട്ടും 316 പേരുടെ പട്ടയങ്ങളുടെ കാര്യത്തില്‍ തുടര്‍ നടപടിയില്ലാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. റീസര്‍വ്വേ സബ്ഡിവിഷന് വേണ്ടി അപേക്ഷിച്ച് മൂന്നും നാലും വര്‍ഷമായി ഓഫീസ് കയറിയിറങ്ങുന്നവര്‍ ഇവിടെ നിരവധിയുണ്ട്. സര്‍വേയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിനായി ഒരാള്‍ മാത്രമാണ് ഇവിടെയുള്ളത് . സിഎംഡിആര്‍എഫ്, കാന്‍സര്‍, ടിബി പെന്‍ഷന്‍ അപേക്ഷകള്‍, അനന്തരവകാശ സര്‍ട്ടിഫിക്കറ്റ്, നെല്‍വയല്‍ തരംമാറ്റം, ന്യായവില തുടങ്ങിയ അപേക്ഷകളില്‍ തീരുമാനമാകുന്നില്ല.

പുതിയ അധ്യായന വര്‍ഷം ആരംഭിക്കുമ്പോള്‍ ഗഡിനാടു കന്നഡിഗെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കേണ്ടതായി വരും. കൂടാതെ കാലവര്‍ഷം തുടങ്ങുമ്പോള്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കേണ്ടതായിട്ടുണ്ട്. നിലവിലെ ഉദ്യോഗസ്ഥ ക്ഷാമം ഇതിനു തടസമായി മാറും.മലയാളവും കന്നടയും അറിയാവുന്ന ക്ലാര്‍ക്കുമാരുടെ നിയമനം നടന്നിട്ട് 15 വര്‍ഷത്തോളമായി. നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്താനുള്ള പ്രത്യേക ഇടപെടല്‍ ആവശ്യമാണെന്ന് എംഎല്‍എ പറഞ്ഞു.

ഏറ്റവും കൂടുതല്‍ ഗ്രൂപ്പ് വില്ലേജുകള്‍ ഉള്ള താലൂക്കാണ് മഞ്ചേശ്വരം. 48 വില്ലേജുകള്‍ക്ക് 19 വില്ലേജ് ഓഫീസുകളാണ് ഇവിടെയുള്ളത്. ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിച്ച് സ്വതന്ത്ര വില്ലേജുകളാക്കണമെന്നത് വര്‍ഷങ്ങളുടെ ആവശ്യമാണ്. ഇതില്‍ ജനസാന്ദ്രത കൂടിയ ഉപ്പള, കോയിപ്പാടി, ഹൊസബെട്ടു, ഇച്ചിലങ്കോട്, കുഞ്ചത്തൂര്‍, ബംബ്രാണ എന്നീ ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിച്ച് സ്വതന്ത്ര വില്ലേജ് ഓഫീസുകളാക്കേണ്ടത് അത്യാവശ്യമാണ് എന്നതും എംഎല്‍എ നിയമസഭയില്‍ സബ്മിഷനിലൂടെ റവന്യു മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴി ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുമെന്ന് റവന്യുമന്ത്രി മറുപടി നല്‍കി.