കാസര്‍ഗോഡ്: ജില്ലയില്‍ മുണ്ടിനീര് വ്യാപനം. ഈവര്‍ഷം ഇതുവരെ 1076 പേരാണു മുണ്ടിനീര് ബാധിച്ചു ചികിത്സ തേടിയത്. ഇതില്‍ കൂടുതലും കുട്ടികളാണ്. ഈ മാസം മാത്രം 303 പേര്‍ ചികിത്സ തേടി. ഇന്നലെ മാത്രം 21 പേര്‍ക്കു മുണ്ടിനീര് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ അയ്യായിരത്തിലധികം പേര്‍ക്കാണു മുണ്ടിനീര് സ്ഥിരീകരിച്ചത്.

മുണ്ടിനീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ രോഗം പാരമിക്‌സോവെരിഡെ വിഭാഗത്തിലെ മംപ്സ് വൈറസ് മൂലമാണ് ഉണ്ടാകുന്നത്. വായുവിലൂടെ പകരുന്ന രോഗം ഉമിനീര്‍ ഗ്രന്ഥികളെയാണു ബാധിക്കുന്നത്. രോഗം കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെ അഞ്ചു മുതല്‍ ഒമ്പതു വയസ് വരെയുള്ള കുട്ടികളെയാണു രോഗം കൂടുതല്‍ ബാധിക്കുന്നത്. മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്. രോഗം കുട്ടികളേക്കാള്‍ ഗുരുതരമാകുന്നതു മുതിര്‍ന്നവരിലാണ്.

ചെവിയുടെ താഴെ കവിളിന്‍റെ വശങ്ങളിലാണു പ്രധാനമായി വീക്കമുണ്ടാകുന്നത്. ഇതു മുഖത്തിന്‍റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയുമാണു പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമുണ്ടാകും. വിശപ്പില്ലായ്മയും ക്ഷീണവുമാണു മറ്റു ലക്ഷണങ്ങള്‍. പനി, വേദന തുടങ്ങിയ ലക്ഷണങ്ങള്‍ക്കു ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം.