അറുതിയില്ലാതെ പുഴ മലിനീകരണം
Sunday, September 29, 2024 1:43 AM IST
കരുവഞ്ചാൽ: മലയോര മേഖലയിലെ പ്രധാന പുഴയായ കരുവഞ്ചാലിൽ പുഴ മലിനീകരണത്തിന് അറുതിയില്ല. കരുവഞ്ചാൽ ടൗണിന്‍റെ മധ്യഭാഗത്ത് കൂടി ഒഴുകുന്ന പുഴയുടെ ഇരുഭാഗത്തുമായുള്ള കെട്ടിടങ്ങളിൽ നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. ഇവിടെ താമസിക്കുന്നവർ യാതൊരു ശുചിത്വബോധവും ഇല്ലാതെയാണ് ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉൾപ്പെടെ പുഴയിലേക്ക് തള്ളുന്നത്.

അന്യസംസ്ഥാന തൊഴിലാളികൾ പകൽ സമയങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ ചാക്കിൽ കെട്ടിവയ്ക്കുകയും രാത്രിയുടെ മറവിൽ പുഴയിലേക്ക് ഒഴുക്കിവിടുകയും ചെയ്യുന്നതായി പുഴ സംരക്ഷണ പ്രവർത്തകർ പരാതിപ്പെടുന്നു. ഇതുമൂലം പുഴയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന കുടിവെള്ള കിണറുകളിലെ ഉൾപ്പെടെ കുടിവെള്ളം മലിനമാവുകയാണ്. ഇത് പല മാരക രോഗങ്ങൾക്കും കാരണമാകുന്നു.

`
ഇതിനെതിരെ പലതവണ നടുവിൽ പഞ്ചായത്ത് അധികൃതർക്കും പോലീസിനും ഉൾപ്പെടെ പരാതി നൽകിയിട്ടുള്ളതായി പുഴ സംരംക്ഷണസമതി പ്രവർത്തകരായ രാജൻ, ടി.പി. സദാനന്ദൻ, വി.എൻ. പവിത്രൻ, പങ്കജാക്ഷൻ കുറുവാച്ചിറ, കെ.സി. ലക്ഷ്മണൻ എന്നിവർ പറയുന്നു.