ആഫ്രിക്കൻ ഒച്ചുകൾ ചെറുപുഴയിലും
Friday, September 27, 2024 8:15 AM IST
ചെറുപുഴ: കാർഷിക മേഖലയ്ക്ക് കനത്ത നാശം വിതയ്ക്കുന്ന ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം ചെറുപുഴ പഞ്ചായത്തിലും. ചെറുപുഴ പഞ്ചായത്ത് ഓഫീസിനു സമീപത്തും കാക്കയംചാലിലുമാണ് ഇവയെ കണ്ടെത്തിയത്. കാര്യങ്കോട് പുഴയോടു ചേർന്ന പ്രദേശമാണിത്.

പഞ്ചായത്ത് ഓഫീസിനു സമീപം നടത്തിയ പരിശോധനയിൽ നിരവധി ഒച്ചുകളെ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തു. വളരെ വേഗത്തിൽ വംശവർധന നടത്തുന്ന ഇവ കണ്ണിൽ കണ്ടതെല്ലാം തിന്നു തീർക്കും. പപ്പായ, കാബേജ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ ഇവയുടെ ഇഷ്ട ആഹാരമാണ്.


രണ്ടുവർഷം മുന്പ്് ചെറുപുഴ ടൗണിന് സമീപം കാര്യങ്കോട് പുഴയോട് ചേർന്ന് ആഫ്രിക്കൻ ഒച്ചുകളെ കണ്ടെത്തിയിരുന്നു.കർഷകരും കൃഷിവകുപ്പും ചേർന്ന് ഇവയെ നശിപ്പിക്കുകയായിരുന്നു.
ആറുവർഷം മുതൽ 10 വർഷം വരെയാണ് ഇവയുടെ ആയുസ്. പഞ്ചായത്ത് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നു കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ സുരേഷ് കുറ്റൂർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കൂടുതൽ ഒച്ചുകളെ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തു.