വടക്കൻ കേരളത്തിൽ മഴ കുറവ്
Wednesday, June 26, 2024 12:56 AM IST
ദീപു മറ്റപ്പള്ളി

കണ്ണൂർ: കഴിഞ്ഞ രണ്ട് ദിവസമായി വടക്കൻ കേരളത്തിൽ ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും സാധാരണലഭിക്കേണ്ട മഴയുടെ അളവിൽ എത്തണമെങ്കിൽ ഇനിയും ഏറെ പെയ്യണം.വടക്കൻ കേരളത്തിൽ ജൂൺ ഒന്നു മുതൽ ലഭിച്ച മഴയുടെ കണക്ക് പ്രകാരം ലഭിക്കേണ്ട മഴയുടെ പകുതിയിലധികം മാത്രം കൂടുതൽ ലഭിച്ചുള്ളൂ. കണ്ണൂർ ജില്ലയിൽ ലഭിക്കേണ്ട 714.4 മില്ലിമീറ്റർ മഴയിൽ 489.5 മില്ലിമീറ്റർ മാത്രമാണ് ഇന്നലെ രാവിലെ വരെ കിട്ടിയത്. ഇതിൻപ്രകാരം 31 ശതമാനം മഴയുടെ കുറവുണ്ടായാതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാലവർഷം അവസാനിക്കുന്നതോടെ മഴയുടെ അളവ് പതിൻപ്രകാരമാകുമെന്നാണ് കണക്കുകൂട്ടുന്നത്. കാലവർഷം അളവിൽ കുറഞ്ഞാൽ അത് കാർഷികവൃത്തി ഉൾപ്പെടെയുള്ള കാര്യങ്ങളുടെ താളംതെറ്റും.


കാസർഗോഡ് ജില്ലയിൽ ഇതുവരെ ചെയ്യേണ്ട മഴയുടെ 40 ശതമാനത്തിന്‍റെ കുറവാണ് ഇന്നലെ വരെ രേഖപ്പെടുത്തിയിരിക്കുന്നതാണ്. 800 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് വെറും 483 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചിരിക്കുന്നത്.

വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ കണക്കുകൂട്ടൽ. ജില്ലയിൽ അടുത്ത മൂന്നു ദിവസവും ഓറഞ്ച് അലർട്ടും കാസർഗോഡ് ഇന്നും മറ്റന്നാളും യല്ലോയും നാളെ ഓറഞ്ച് അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിലെ 10 മഴമാപിനികളിലെയും കാസർഗോഡ് ജില്ലയിലെ ഏഴ് മഴമാപിനികളിലെയും അളവുകൾ ശേഖരിച്ചാണ് മഴയുടെ പൊതു അളവ് കണക്ക്കൂട്ടുന്നത്.