ആനപ്പന്തി ചാക്കോ വധം: പ്രതിക്ക് ജീവപര്യന്തം
Thursday, February 29, 2024 8:06 AM IST
തലശേരി: കടവരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ആലക്കോട് ചരൾ ആനപ്പന്തി സ്വദേശിയായ രാജൻ എന്ന ചാക്കോയെ (60) കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും നാലു ലക്ഷം രൂപ പിഴയും.

പനത്തടി കോളിച്ചാൽ സ്വദേശി പി.കെ ജോസിനെ (45) യാണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം അധികം തടവ് അനുഭവിക്കണം.


2020 നവംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ഗണപതി മണ്ഡപത്തിനരികിലെ പൂട്ടിയിട്ട കടവരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ജോസിനെ കല്ല് ഉപയോഗിച്ച് പ്രതി അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ രൂപേഷ് ഹാജരായി.