ആനപ്പാറ സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ
Saturday, September 21, 2024 6:46 AM IST
വെള്ളറട: ആനപ്പാറ സ്വദേശിയായ ബൈക്ക് ഷോറൂം ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ രണ്ട് മാസത്തിന് ശേഷം സാഹസികമായി പിടികൂടി. കള്ളിക്കാട് നാരകത്തിന്‍ കുഴി വീട്ടില്‍ മിഥുന്‍(24) ആണ് പോലീസ് വലയിലായത്.

ആനപ്പാറ സ്വദേശിയായ സണ്ണിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം വയനാട്, ഇടുക്കി, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു മിഥുന്‍. നാട്ടിൽ വന്നതായി രഹസ്യവിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി വീട്ടിൽ എത്തിയതായി പോലീസ് മനസിലാക്കി.

പ്രതിയെ പിടികൂടാനായി വീട്ടിലെത്തിയപ്പോൾ ഇയ്യാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മിഥുനെ രണ്ട് കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പോലീസ് സംഘം പിടികൂടിയത്.

ഇയാൾക്കെതിരേ കാട്ടാക്കട, നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷന്കളില്‍ കേസ് നിലവിലുണ്ട്. ആനപ്പാറ സ്വദേശിയായ സണ്ണി കോവിഡ് കാലത്ത് വെള്ളറടയില്‍ ഒരു ബൈക്ക് ഷോറൂം നടത്തിയിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ ബൈക്ക് ഷോറൂം പൂട്ടി പോയതിനെ തുടര്‍ന്ന് മിഥുന്‍ ബുക്ക് ചെയ്ത ബൈക്കിന് പകരം മറ്റൊരു ബൈക്ക് ആണ് നല്‍കിയത്.


ബൈക്ക് കൈമാറ്റം നടത്തിയ ശേഷം കുറച്ചു തുക ബാലന്‍സ് ഉള്ളത് നൽകിയില്ലെന്നുള്ള വൈരാഗ്യത്തില്‍ ആയിരുന്നു ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി കുത്തേറ്റ സണ്ണി ഇപ്പോഴും ചികിത്സയിലാണ്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദ്, സബ് ഇന്‍സ്‌പെക്ടര്‍ റസല്‍ രാജ് , സിവില്‍ പോലീസുകാരായ പ്രദീപ്, സാജന്‍, പ്രജീഷ്, ഷൈനു, ബിജു അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ കോടതി റിമാൻഡ് ചെയ്തു.