പഞ്ചായത്തംഗത്തെ ജാതിപറഞ്ഞ് അധിക്ഷേപിച്ച കേസ് : തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു
Saturday, September 21, 2024 6:32 AM IST
വിതുര: പഞ്ചായത്തംഗത്തെ ജാതി പറഞ്ഞ് അധിക്ഷേപിച്ച കേസിൽ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് വി.ജെ.സുരേഷിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു. പഞ്ചായത്തംഗം ബി. പ്രതാപൻ നൽകിയ പരാതിയിലാണ് നടപടി.

2022 ഓഗസ്റ്റ് അഞ്ചിനായിരുന്നു പഞ്ചായത്തിലെ ചെട്ടിയാംപാറ വാർഡിലെ റോഡ് കോൺക്രീറ്റുമായി ബന്ധപ്പെട്ട്ു നടന്ന ചർച്ചയ്ക്കിടെ പഞ്ചായത്ത് പ്രസിഡന്‍റും വാർഡംഗവും തമ്മിൽ പ്രസിഡന്‍റിന്‍റെ ചേംബറിൽ ഏറ്റുമുട്ടിയത്. പ്രതാപൻ പ്രതിനിധാനം ചെയ്യുന്ന ചെട്ടിയാംപാറ വാർഡിലെ കിളിയന്നൂർ- മുരിക്കുംമൂട്- കാവുംമൂല റോഡ് കോൺക്രീറ്റ് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു തർക്കമുണ്ടായത്.

മുഖ്യമന്ത്രിയുടെ തദ്ദേശീയ റോഡ് വികസന ഫണ്ടിൽനിന്ന് 2019-20 സാമ്പത്തിക വർഷം അനുവദിച്ച 15 ലക്ഷം ഉപയോഗിച്ചായിരുന്നു റോഡിന്‍റെ നവീകരകണം നടന്നത്തിയത്. പാർശ്വഭിത്തി, കലുങ്ക് നിർമാണവും ഇതിൽ ഉൾപ്പെട്ടിരുന്നു.


എന്നാൽ നിർമാണച്ചെലവ് കൂടിയതിനാൽ കൂടുതൽ തുക അനുവദിക്കണമെന്ന ആവശ്യം ജൂലൈ 20-നു ചേർന്ന യോഗത്തിൽ പഞ്ചായത്ത് ഭരണസമിതി നിരാകരിച്ചതായും ഇത് ചോദ്യം ചെയ്തതാണ് പ്രശ്നത്തിനു കാരണമെന്നും പ്രതാപൻ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

ഇതിനിടയിൽ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചതായും പ്രതാപന്‍റെ പരാതിയിലുണ്ട്. എസ്‌സി, എസ്ടി ആക്ടിൽ കേസെടുത്തെങ്കിലും കോടതിയിൽ വി.ജെ. സുരേഷ് ഹാജരാകാത്തതിനെ തുടർന്നു വെള്ളിയാഴ്ച രാവിലെ പനയ്ക്കോട് വട്ടപ്പുല്ലിലെ വീട്ടിലെത്തിയാണ് അറസ്റ്റു ചെയ്തത്.