കൊച്ചി: അര്‍ജന്റീനയുടെ സൗഹൃദ മത്സരത്തോടനുബന്ധിച്ച് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം നവീകരണത്തിൽ ആരോപണങ്ങളുമായി കോണ്‍ഗ്രസ്.
മെസിയുടെ പേരു പറഞ്ഞ് കേരളത്തില്‍ നടന്നത് ദുരൂഹ ബിസിനസ് ഡീലാണെന്നും സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം നടത്തണമെന്നും ഹൈബി ഈഡന് എംപി ആവശ്യപ്പെട്ടു. നവീകരണത്തിന്റെ മറവില്‍ സ്റ്റേഡിയം പരിസരത്തെ മരങ്ങള്‍ മുറിച്ചുമാറ്റാൻ മൗനാനുവാദം നല്കിയ ജിസിഡിഎ മറുപടി പറയണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ആരോപിച്ചു.
എന്ത് ഉറപ്പിലാണ് നവീകരണത്തിനായി സ്റ്റേഡിയം കൈമാറിയതെന്നും ഇതിലെ കരാര്‍ എന്താണെന്നും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം.
സ്റ്റേഡിയത്തില്‍ അവകാശവാദം ഉന്നയിക്കുന്ന സ്പോണ്‍സറുടെ നിലപാടില്‍ സംശയമുണ്ട്. നവീകരണത്തിന്റെ മറവില്‍ അനധികൃത മരംമുറിയും നടന്നു. ദുരൂഹതകളുള്ള ബിസിനസ് ഡീലാണു നടന്നതെന്നും സര്‍ക്കാര്‍ അന്വേഷണത്തിനു തയാറാകണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
Tags : Kaloor Stadium Congress KPCC