എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം : നങ്കൂരമിട്ടിരുന്ന കപ്പലിലെ നീണ്ട നാല് മാസത്തെ കടൽവാസത്തിന് അവസാനം കുറിച്ച് 11 ഇന്ത്യക്കാരും ഒരു ഖാനക്കാരനുമടങ്ങുന്ന സംഘം ഇന്നലെ വൈകുന്നേരത്തോടെ വിഴിഞ്ഞം തുറമുഖത്തണഞ്ഞു. വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ മധ്യേ ഉൾക്കടലിൽ മുങ്ങിയ എംഎസ്സി എൽസ- 3 യുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി അറസ്റ്റ് ചെയ്ത് വിഴിഞ്ഞത്ത് തടഞ്ഞുവച്ച എംഎസ്സി അക്കിറ്റേറ്റ് -2 ലെ ജീവനക്കാർക്കാണ് ഇന്നലെ കര കയറാനുള്ള ഭാഗ്യം ലഭിച്ചത്.
ലൈബീരിയൻ രജിസ്ട്രേഷനുള്ള അക്കിറ്റേറ്റ് ആഫ്രിക്കൻ രാജ്യമായ ഖാനയിലെ ടാമറ്റാസിൽ നിന്ന് കണ്ടെയ്നറുകളുമായി നാല് മാസം മുൻപാണ് വിഴിഞ്ഞത്ത് എത്തിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കണ്ടെയ്നർ ഇറക്കിയുള്ള ദൗത്യം പൂർത്തിയാക്കി മടങ്ങുന്നതിന് മുൻപ് കോടതി വിധിയും വന്നു. അതോടെ തിരിച്ച് പോക്കും അനിശ്ചിതത്വത്തിലായി. കപ്പലിനെ തീരത്ത് നിന്ന് നാലര നോട്ടിക്കൽ ഉൾക്കടലിലേക്ക് മാറ്റി നങ്കൂരമിടാൻ അധികൃതർ നിർബന്ധിതരായി. ജീവനക്കാരിൽ ഇന്ത്യക്കാരായ പതിനൊന്ന് പേരും ചീഫ് എൻജിനിയറായ ഖാനാ സ്വദേശി അഡ്ജെ അഗ്രിജോൺ കോബിന ഉൾ പ്പെടെയുള്ളവരും കടലിൽ കുടുങ്ങി.
ഏത് പ്രതികൂല കാലാവസ്ഥകളെയും അതിജീവിച്ച് പായുന്ന കപ്പലിലെ നീണ്ടകാല യാത്രക്കിടയിലും തളരാത്തവർപുറം കടലിൽ നങ്കൂരമിട്ട കണ്ടെയ്നറിലെ നാല് മാസത്തെ വാസത്തിനിടയിൽ മാനസികമായി തളർന്നു. കപ്പലിലെ ഭക്ഷ്യവസ്തുക്കൾ കുറഞ്ഞപ്പോൾ വിഴിഞ്ഞത്തെ മാരിടൈം ബോർഡ് തുറമുഖ അധികൃതർ ഒരു മാസം മുൻപ് ടഗ്ഗിൽ ആവശ്യത്തിനുള്ള എല്ലാം എത്തിച്ച് സഹായിച്ചു. തിരിച്ച് പോക്ക് അനിശ്ചിതത്വത്തിലായതോടെ നിരാശയിലായവരെ പുറത്തിറക്കാനുള്ള മാസ്റ്ററുടെ അപേക്ഷ പ്രകാരമാണ് എല്ലാ നടപടികളും പൂർത്തിയാക്കി മാരിടൈം ബോർഡ് തുറമുഖ അധികൃതർ എല്ലാവരെയും പുറംകടലിൽ നിന്ന് തുറമുഖത്ത് എത്തിച്ചത്.
പകരം മറ്റ് പതിനൊന്ന് ജീവനക്കാരെ കപ്പലിൽ എത്തിക്കുകയും ചെയ്തതായും അധികൃതർ അറിയിച്ചു. ഇക്കഴിഞ്ഞ മെയ് 25 നാണ് 640 കണ്ടെയ്നറുകളുമായി കൊച്ചിയിലേക്കുള്ള യാത്രാമധ്യേ എംഎസ്സിയുടെ എൽസാ - 3 കടലിൽ മുങ്ങിയത്. ഉണ്ടായിരുന്ന 24 ജീവനക്കാരെ കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
ആകെയുള്ള 640 കണ്ടെയ്നറുകളിൽ 13 എണ്ണം കാൽസ്യം കാർബൈഡ് അടങ്ങിയ കെമിക്കൽ എന്നത് ഏറെ ആശങ്കക്കിടവരുത്തിയിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന ൺ കണക്കിന് ഓയിലും കെമിക്കലും എല്ലാം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്ന കോടതിയുടെ നിരീക്ഷണമാണ് അതേ കന്പനിയുടെ കപ്പലായ അക്കിറ്റേറ്റക്ക് വിനയായത്. ഇനിസർക്കാർ ആവശ്യപ്പെടുന്ന നഷ്ടപരിഹാരവും നൽകി കോടതിയുടെ അന്തിമ വിധിയും കഴിഞ്ഞ് വേണം തീരം വിടാൻ.
Tags : Local News Trivandrum nattuvishesham