ബസ് കാത്തിരിപ്പുകേന്ദ്രം കാഴ്ച വസ്തുവോ? കോടതി ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം
Friday, July 19, 2024 10:28 PM IST
മുട്ടം: കോടതി ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുക, മുട്ടം റൂട്ടിൽനിന്ന് തൊടുപുഴ ഭാഗത്തേക്ക് വരുന്ന ബസുകൾ കോടതി കവലയിൽ സ്ഥാപിച്ചിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ നിർത്തുക എന്നി ആവശ്യങ്ങളുയർത്തി സെന്‍റർ ഫോർ റീജണൽ സ്റ്റഡിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് ഷേർളി അഗസ്റ്റിൻ, സ്റ്റേഷൻ എസ്എച്ച്ഒ ഇ.കെ.സോൾജി മോൻ എന്നിവർക്ക് നിവേദനം നൽകി.

ചെയർമാൻ സുജി മാസ്റ്റർ, ടോമി ജോർജ് മൂഴിക്കുഴിയിൽ, അജയൻ താന്നിക്കാമറ്റം, എം.എ. ഷബീർ, സിജോ കളരിക്കൽ, കൃഷ്ണൻ കണിയാപുരം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

മുൻ എംപി പി.ടി. തോമസിന്‍റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ആറു ലക്ഷം രൂപ ചെലവഴിച്ച് കോടതി കവലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ജനങ്ങൾക്ക് പ്രയോജനം ലഭിക്കാത്ത അവസ്ഥയാണ്.


മുട്ടം റൂട്ടിൽനിന്ന് തൊടുപുഴ ഭാഗത്തേക്കുള്ള ബസുകൾ കോടതിയിലേക്ക് തിരിയുന്ന റോഡിന് സമീപം നിർത്തിയാണ് യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ഇതേത്തുടർന്ന് ഇവിടെ കടുത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.

ബസുകൾ കോടതിയിലേക്കുള്ള റോഡിന് സമീപം നിർത്തുന്നതിനാൽ കോടതി റൂട്ടിൽനിന്ന് മുട്ടം ഭാഗത്തേക്കും തൊടുപുഴ ഭാഗത്തേക്കും പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് റോഡിലെ കാഴ്ച മറയുന്നതിനാൽ അപകടങ്ങളും ഇവിടെ പതിവാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.