വാറ്റുചാരായവും ഉപകരണങ്ങളുമായി രണ്ടുപേര്‍ പിടിയില്‍
Monday, September 2, 2024 11:58 PM IST
നെടുങ്കണ്ടം: മൂന്നര ലിറ്റര്‍ വാറ്റുചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. താന്നിമൂട് സ്വദേശി ടിപ്പര്‍ മധു എന്നറിയപ്പെടുന്ന മധു (52), കുട്ടാപ്പി എന്നറിയപ്പെടുന്ന ജയകുമാര്‍ (43) എന്നിവരെയാണ് ഉടുമ്പന്‍ചോല എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

റേഞ്ച് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് താന്നിമൂട് തിരുവല്ലാപ്പടിയിലെ വീട്ടില്‍നിന്നും വാറ്റുചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്. ജയകുമാര്‍ വാറ്റുചാരായം നിര്‍മിച്ചുനല്‍കുകയും മധു വില്‍പ്പന നടത്തുന്നതുമായിരുന്നു ഇവരുടെ രീതി.


കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് അന്വേഷണം നടത്തിവരുന്നു. പരിശോധനയില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സി.പി. ഷാനില്‍ കുമാര്‍, ഉദ്യോഗസ്ഥരായ എം.എസ്. അരുണ്‍, കെ. രാധാകൃഷ്ണന്‍, പ്രഫുല്‍ ജോസ്, അരുണ്‍ ശശി, എസ്. മായ എന്നിവര്‍ പങ്കെടുത്തു.