ഓണസീസണ്‍: അതിർത്തി മേഖലകളിൽ എക്സൈസ് പരിശോധന കർശനമാക്കി
Monday, September 2, 2024 11:57 PM IST
തൊടുപുഴ: ഓണക്കാലം മുൻനിർത്തി എക്സൈസിന്‍റെ നേതൃത്വത്തിൽ പരിശോധനകൾ കർശനമാക്കി. അതിർത്തി ചെക്ക്പോസ്റ്റുകൾ, വനമേഖല, ലൈസൻസ് സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന കൂടുതലായും നടക്കുന്നത്. ഓണക്കാലത്ത് വ്യാജമദ്യനിർമാണവും വിൽപ്പനയും പൂർണമായി തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇതിനു പുറമെ കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരിപദാർഥങ്ങൾ ജില്ലയിലേക്ക് എത്തുന്നതും വർധിച്ചതോടെ ഇതു തടയുന്നതിന് ആവശ്യമായ നടപടികളാണ് പോലീസ്, എക്സൈസ് വകുപ്പുകൾ സ്വീകരിച്ചുവരുന്നത്.

ജില്ലയിൽ ലഹരിപദാർഥങ്ങൾ എത്തിക്കുന്ന ഹബ്ബായി ഇടുക്കി മാറിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണവും കർശന പരിശോധനയും നടത്തിവരുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നും അതിർത്തി ചെക്ക്പോസ്റ്റുകൾ കടന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതും വർധിച്ചിട്ടുണ്ട്. എക്സൈസ്-പോലീസ് വകുപ്പുകളുടെ പരിശോധന മറികടന്നാണ് ചെക്പോസ്റ്റുകൾ വഴിയും അല്ലാതെയും കഞ്ചാവ് അടക്കം ലഹരിപദാർഥങ്ങൾ അതിർത്തി കടന്നെത്തുന്നത്. കഞ്ചാവ് സംഭരിച്ചിരിക്കുന്നത് കന്പം അടിവാരം കേന്ദ്രീകരിച്ചുള്ള വനമേഖലയിലെ കാവൽപ്പുരകളിലാണെന്നാണ് പറയപ്പെടുന്നത്.

ലഹരിപദാർത്ഥങ്ങൾ
എത്തിക്കുന്നത് കന്പംമെട്ട് വഴി

ഇതര സംസ്ഥാനങ്ങളിൽനിന്നും കന്പത്തെത്തുന്ന വലിയ തോതിലുള്ള കഞ്ചാവ് കന്പംമെട്ട്, കുമളി വഴിയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. വനമേഖലയോട് ചേർന്നുള്ള തോട്ടങ്ങളിൽ കാവൽപ്പുര എന്ന പേരിൽ കുടിലുകൾ നിർമിച്ചാണ് ലഹരിവസ്തുക്കൾ സൂക്ഷിക്കുന്നത്. ഈ കേന്ദ്രങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ കഞ്ചാവ് വാങ്ങി കടത്തുന്നത് യുവാക്കളാണ്. കൊച്ചിയിൽനിന്നുൾപ്പെടെ യുവാക്കൾ കഞ്ചാവ് വാങ്ങുന്നതിനായി കന്പത്ത് എത്താറുണ്ട്. ഇവിടെ സ്ത്രീകൾ അടക്കം വൻശൃംഖല കഞ്ചാവ് കച്ചവടം നടത്തുന്നുണ്ട്. ഇടനിലക്കാരുടെ സഹായത്തോടെയാണ് കഞ്ചാവ് വിൽപ്പന.


ഇതിനായി കന്പംകന്പംമെട്ട് റൂട്ടിൽ അടിവാരം ഭാഗത്ത് പ്രവർത്തിക്കുന്ന ചില മാടക്കടകൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘവും ഉണ്ട്.

വാഹനങ്ങളിലും അതിർത്തി മേഖലകളിലെ ഇടവഴികളിലൂടെയും ഇടുക്കിയിലേക്ക് വൻ തോതിൽ കഞ്ചാവ് എത്തുന്നതായാണ് അറിവ്.

ഇടുക്കി ഗോൾഡ്

ഇതര സംസ്ഥാനങ്ങളിൽനിന്ന് ചെറിയ വിലയിൽ വാങ്ങി ഇടുക്കിയിൽ എത്തിക്കുന്ന കഞ്ചാവ് ഇവിടെനിന്നും മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റി വിടുന്നത് ഇടുക്കി ഗോൾഡ് എന്ന പേരിലാണ്. ആന്ധ്രയിൽനിന്നും അയയ്ക്കുന്നതിനേക്കാൾ ഇരട്ടി വില ലഭിക്കും ഇടുക്കി വഴി വിപണിയിൽ എത്തിച്ചാൽ. നേരത്തെ കഞ്ചാവ് കൃഷിക്ക് പേരുകേട്ട സ്ഥലമായിരുന്നു ഇടുക്കി .

നിലവിൽ ഈ സാഹചര്യങ്ങൾ മാറിയെങ്കിലും സംസ്ഥാനത്ത് നടന്ന പല ലഹരി വേട്ടകളിലും ജില്ലയിൽനിന്നുള്ളവർ പിടിയിലാകുന്നത് പതിവാണ്. തമിഴ്നാട്ടിലെ കന്പം, ഗൂഡല്ലൂർ എന്നിവിടങ്ങളിൽനിന്നാണ് കഞ്ചാവ് ഉൾപ്പടെ ലഹരി വസ്തുക്കളേറെയും ഇടുക്കിയിലെത്തുന്നത്. കഞ്ചാവ് തമിഴ്നാട്ടിലെത്തുന്നതിലേറെയും ആന്ധ്രയിൽനിന്നാണെന്നാണ് പൊലീസിന് വിവരം ലഭിച്ചിട്ടുള്ളത്. അതിർത്തി മേഖലയിലെ ഇടവഴികളിലെല്ലാം കഞ്ചാവ് കടത്ത് സജീവമാണ്.