പീരുമേട് പ്ലാക്കത്തടത്തെ യുവാവിന്‍റെ മരണം കൊലപാതകമെന്ന്
Wednesday, September 4, 2024 11:56 PM IST
പീരുമേട്: പീരുമേട് പ്ലാക്കത്തടത്ത് യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന.

പ്ലാക്കത്തടം പുത്തൻവീട്ടിൽ അഖിൽ ബാബുവിനെ (31) യാണ് വീടിന്‍റെ സമീപത്തായി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് സംശയത്തിലാണ് പോലീസ്. അന്വേഷണത്തിന്‍റെ ഭാഗമായി ബന്ധുക്കളെ പീരുമേട് പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്ത് വരികയാണ്.

ഇന്നലെ രാത്രിയിലാണ് അഖിലിനെ ദുരൂഹസാഹചര്യത്തിൽ പ്ലാക്കതടത്തെ വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു സമീപത്തെ കവുങ്ങിൽ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയ നിലയിലയിലായിരുന്നു. പീരുമേട് പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ കൊലപാതകമാണെന്ന സൂചന ലഭിക്കുകയും ചെയ്തു.


ഇവരുടെ വീട്ടിൽ മദ്യപാനവുമായി ബന്ധപ്പെട്ട് നിരന്തരം അസ്വാരസ്യങ്ങൾ ഉള്ളതായി സമീപവാസികളിൽനിന്ന് പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.ചൊവ്വാഴ്ച മദ്യലഹരിയിൽ ഉണ്ടായ വഴക്കിനെത്തുടർന്നാവാം കൊല നടന്നതെന്ന് പോലീസ് സംശയിക്കുന്നത്.

പ്ലാക്കത്തടത്തെ വീട്ടിൽ ഡോഗ് സ്ക്വാഡ്, വിരൽ അടയാള വിദഗ്ധർ എന്നിവർ എത്തി പരിശോധന നടത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.