കുമളി ബസ് സ്റ്റാൻഡിൽ വെള്ളക്കെട്ട്; യാത്രക്കാർക്കു ദുരിതം
Wednesday, September 4, 2024 6:11 AM IST
കുമളി: കുമളി ബസ് സ്റ്റാൻഡിൽ കുഴികളും വെളളക്കെട്ടും. ബസ് സ്റ്റാൻഡിലുടനീളം കുഴികളാണ്. മഴ പെയ്താൽ കുഴികളിലെ വെള്ളക്കെട്ടിൽ യാത്രക്കാർ ദുരിതത്തിലാകുകയാണ്.

ബസിൽനിന്ന് യാത്രക്കാർ ഇറങ്ങുന്നത് കുഴികളിലെ മലിന ജലത്തിലേക്കാണ്. ബസിൽ കയറുന്ന യാത്രക്കാരുടെയും സ്ഥിതി ശോച്യമാണ്. യാത്രക്കാരുടെ മേൽ ചെളിവെള്ളം പതിക്കുന്നത് പതിവ് സംഭവമാണ്. അറ്റകുറ്റപ്പണികളിലെ അപാകതയും അഴിമതിയുമാണ് ബസ് സ്റ്റാൻഡ് ഇത്രത്തോളം തകരാൻ കാരണം.


റോഡിൽനിന്നു മൂന്നടിയോളം ഉയർണാണ് ബസ് സ്റ്റാൻഡ് എങ്കിലും ജലനിർഗമന മാർഗങ്ങൾ ഇല്ല. തേക്കടിയുടെ പ്രവേശന കവാടം, ശബരിമല ഇടത്താവളം, കേരള തമിഴ്നാട് അതിർത്തി എന്നിങ്ങനെ പ്രാധാന്യം ഏറെയുള്ള ബസ് സ്റ്റാൻഡാണിത്.
എസ്ബിഐ, വില്ലേജാഫീസ്, പോലീസ് സ്റ്റേഷൻ, ഫോറസ്റ്റ് - സെയിൽ ടാക്സ് - എക്സൈസ് ഓഫീസുകൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം എത്തുന്നവരും ബുദ്ധിമുട്ടിലാണ്.