സിഎച്ച്ആർ: കോടതിക്കു മുന്നിലുള്ളത് സിഎച്ച്ആർ റിസർവ് വനമാണെന്ന രേഖകൾ
Monday, September 2, 2024 11:57 PM IST
കെ.എസ്. ഫ്രാൻസീസ്

കട്ടപ്പന: സുപ്രീം കോടതിയുടെ പരിഗണനയിലുള്ള സിഎച്ച്ആർ കേസിൽ കോടതിയിൽ ഹാജരാക്കിയിട്ടുള്ള രേഖകളിൽ മുൻതൂക്കം സിഎച്ച്ആർ റിസർവ് വനമാണെന്ന രേഖകൾക്കാണ്. കേസിൽ സുപ്രീം കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റിക്കു മുന്പാകെ അമിക്കസ്ക്യൂറി നൽകിയിരിക്കുന്ന രേഖകൾ സംസ്ഥാന സർക്കാരിൽനിന്നും ലഭിച്ചവയാണ്. സെൻട്രൽ എംപവേർഡ് കമ്മിറ്റി 20-8-2024ൽ സമർപ്പിച്ച രേഖകളിൽ പ്രധാനമായി ഉള്ളത് സംസ്ഥാന സർക്കർ 12-08-2024ൽ നൽകിയ രേഖകളാണ്.

ഈ രേഖകളുടെ പ്രാഥമിക പഠനത്തിനു ശേഷം കോടതിയിൽ നൽകിയിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് സിഎച്ച്ആർ എന്നു പറയുന്ന 334 ചതുരശ്രമൈൽ സംരക്ഷിത വനപ്രദേശമാണ്. 1897 - 1998 ലെ ട്രാവൻകൂർ അഡ്മിനിസ്ട്രേഷൻ റിപ്പോർട്ടാണ് അനുബന്ധമായി ചേർത്തിരിക്കുന്നത്. 1996 ലെ സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കേരള സർക്കാർ രൂപീകരിച്ച കമ്മിറ്റി റിപ്പോർട്ടും അനുബന്ധമായി ചേർത്തിട്ടുണ്ട്.


വനം വകുപ്പിന്‍റെ മൂന്നാർ ഡിവിഷന്‍റെ വർക്കിംഗ് പ്ലാനും സിഎച്ച്ആർ റിസർവ് വനമാണെന്നു സ്ഥാപിക്കാൻ കോടതിയിൽ നൽകിയിട്ടുണ്ട്. 2- 8 - 2006 ൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മീറ്റിംഗിന്‍റെ മിനിറ്റ്സും ഉൾപ്പെടെ സിഎച്ച്ആർ വനമാണെന്നു സ്ഥാപിക്കാൻ ഉതകുന്ന ഒൻപതു തെളിവുകളാണ് നൽകിയിട്ടുള്ളത്. റവന്യു വകുപ്പ് നൽകിയിട്ടുള്ള രേഖകളിൽ സിഎച്ച്ആർ റവന്യു വകുപ്പിന്‍റെ ഭരണ ചുമതലയിലാണെന്നു തെളിയിക്കാനുള്ള രേഖകൾ കുറവും അപൂർണവുമാണ്.

സിഎച്ച്ആർ റവന്യു ഭൂമിയാണെന്നു തെളിയിക്കാനുള്ള നിരവധി രേഖകൾ വണ്ടൻമേട് വില്ലേജ് ഓഫീസിൽ ജീവനക്കാർ തയ്യാറാക്കിയിട്ടുള്ള ആർക്കൈവ്സിൽ ലഭ്യമാണെങ്കിലും ഇത് ഉപയോഗിക്കാൻ ബന്ധപ്പെട്ടവർ വൈമനസ്യം കാട്ടുകയാണ്.