ഓണ്‍ലൈൻ തട്ടിപ്പു വ്യാപകം: ജാഗ്രത വേണമെന്ന് സൈബർ പോലീസ്
Monday, September 2, 2024 12:07 AM IST
തൊടുപുഴ: ജില്ലയിൽ ഓണ്‍ലൈൻ തട്ടിപ്പ് കേസുകൾ അടിക്കടി വർധിക്കുന്നതായി ജില്ലാ സൈബർ ക്രൈം വിഭാഗം. കഴിഞ്ഞ ദിവസം തൊടുപുഴ സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ കോടിയാണ്. പണം നഷ്ടപ്പെട്ടാൽ മാനഹാനിയോർത്ത് മിണ്ടാതിരിക്കുന്നവർ, പെട്ടെന്ന് പണക്കാരനാകാൻ മോഹിച്ച് ഓണ്‍ലൈൻ ട്രേഡിംഗിനു തലവച്ച് ജീവതകാലത്തെ സന്പാദ്യം മുഴുവൻ നഷ്ടമായവർ തുടങ്ങി വിവിധ കെണികളിൽപെട്ടവർ ഇക്കൂട്ടത്തിലുണ്ട്. അവരിൽ ഒരാളാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.

കുമളി സ്വദേശിയായ യുവാവിന് മുംബൈ പോലീസ് ആണെന്ന വ്യാജേന ഒരു കോൾ വരുന്നു. താങ്കളുടെ വിലാസത്തിൽനിന്ന് ഇറാനിലേക്ക് നിരോധിത ലഹരി വസ്തുക്കൾ അടങ്ങിയ ഒരു കുറിയർ എത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിൽ താങ്കളുടെ ബാങ്ക് അക്കൗണ്ട് വഴി അനധികൃത പണമിടപാടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു കോളിന്‍റെ ഉള്ളടക്കം. കേസിൽനിന്ന് ഒഴിവാക്കാൻ വൻ തുക ആവശ്യപ്പെടുകയും ചെയ്തു. ലോണ്‍ ആപ്പ് വഴി ലോണ്‍ എടുക്കാൻ നിർബന്ധിച്ചു. അത്തരത്തിൽ ലോണ്‍ എടുത്തതും കൈയിലുണ്ടായിരുന്ന നാലു ലക്ഷവും ചേർത്ത് യുവാവ് നൽകിയത് 23 ലക്ഷം രൂപയാണ്.

മറ്റൊരു യുവാവ് കെണിയിൽ വീണത് ഒരു മാട്രിമോണിയൽ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തതോടെയാണ്. പ്രൊഫൈൽ ഇഷ്ടമായി എന്ന തരത്തിൽ ഒരു പെണ്‍കുട്ടി യുവാവുമായി ചാറ്റിംഗ് തുടങ്ങുന്നു. ഇരുവരും ചാറ്റിംഗിലൂടെ കൂടുതൽ അടുപ്പമായതോടെ ഭാവി സുരക്ഷിതമാക്കാൻ നമുക്ക് ഓണ്‍ലൈൻ ട്രേഡിംഗ് തുടങ്ങിയാലോ എന്ന് പെണ്‍കുട്ടി ചോദിക്കുന്നു. പെണ്‍കുട്ടി നിർദേശിക്കുന്നതനുസരിച്ച് അയാൾ പണം നിക്ഷേപിച്ചു കൊണ്ടിരുന്നു. 16 ലക്ഷം രൂപ നഷ്ടപ്പെട്ടു കഴിഞ്ഞപ്പോഴാണ് യുവാവിന് അബദ്ധം മനസിലായത്.

കുറിയർ എത്തിയിട്ടുണ്ടെന്നും അതിൽ നിയമവിരുദ്ധമായ സാധനങ്ങൾ ഉണ്ടെന്നും വിശ്വസിപ്പിച്ചു നടത്തുന്ന തട്ടിപ്പാണു ഫെഡ് എക്സ് സ്കാം. ഇതാണ് കുമളിയിലെ യുവാവിന് സംഭവിച്ചത്. ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ കുറിയർ കന്പനികളിൽ നിന്ന് എന്ന പേരിലാകും ആദ്യം സന്ദേശം വരിക.

തൊട്ടുപിന്നാലെ പോലീസ്, കസ്റ്റംസ്, സിബിഐ, ഐബി, എന്നിങ്ങനെ പല ഉദ്യോഗസ്ഥരും ഓണ്‍ലൈൻ വഴി തേടിയെത്തും.

വിരമിക്കലിനു ശേഷം വിശ്രമജീവിതം നയിക്കുന്ന പ്രായമായവരെയാണ് തട്ടിപ്പുകാർ കൂടുതലായും ലക്ഷ്യമിടുന്നത്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്തെന്നും ഫോണിൽ വരുന്ന ഒടിപി എത്രയും വേഗം അയച്ചു തന്നാൽ പണം നഷ്ടപ്പെടുന്നത് തടയാമെന്നും പറയുന്പോൾ ഇവർ ഭീതിയിലാകും. അതിനാൽ സൈബർ ഇടങ്ങളിൽ ഇടപെടുന്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് പറയുന്നു.


ഓഹരിവിപണിയിലെ കയറ്റിറക്കങ്ങൾ മനസിലാക്കാനുള്ള വഴി സൗജന്യമായി പഠിപ്പിക്കാമെന്നായിരിക്കും പരസ്യം. ആദ്യം സൗജന്യ ക്ലാസ്. ശേഷം ലിങ്ക് നൽകി വ്യാജ ആപ് ഡൗണ്‍ലോഡ് ചെയ്യിക്കും. അവർ പറയുന്ന ഷെയർ വാങ്ങാൻ നിർദേശിക്കും. ഡിജിറ്റൽ വോളിൽ ഷെയർ ഗ്രാഫ് കുതിച്ചു കയറുന്പോൾ നിക്ഷേപകർ ആഹ്ലാദമടക്കാനാകാത്ത അവസ്ഥയിലായിരിക്കും. എന്നാൽ, ഇതൊക്കെ കൃത്രിമമായി ഉണ്ടാക്കുന്നതാണെന്ന് നിക്ഷേപകർക്കു മനസിലായി വരുന്പോഴേക്കും പണം നഷ്ടപ്പെട്ടിരിക്കും.

ഇതരസംസ്ഥാനക്കാരായ, അഭ്യസ്തവിദ്യരല്ലാത്ത ആളുകളെയാണ് തട്ടിപ്പുസംഘം ആദ്യം കണ്ണിയിൽ ചേർക്കുക. ബാങ്ക് അക്കൗണ്ടും എടിഎം കാർഡും പിൻനന്പറും കൈമാറാൻ 5000 രൂപ വരെ ഇവർക്കു നൽകും. പിന്നീട് ഇവരുടെ അക്കൗണ്ടുകളിലൂടെ ഇടപാടു നടത്തുന്നതു തട്ടിപ്പുകാരായിരിക്കും. ഒടുവിൽ പോലീസ് തേടിയെത്തുന്പോഴാകും തങ്ങളുടെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാടു നടന്ന വിവരം ഇവരറിയുക.

തട്ടിപ്പുകാർ ഇപ്പോൾ പ്ലസ്ടു, കോളജ് വിദ്യാർഥികളെയും ലക്ഷ്യമിടുന്നുണ്ട്. രണ്ടായിരമോ അയ്യായിരമോ കൊടുത്താൽ ബാങ്ക് അക്കൗണ്ടെടുത്ത് എടിഎം കാർഡും പിൻനന്പറും നൽകാൻ വിദ്യാർഥികൾ തയാറാകും. വിദേശത്തുനിന്ന് ഇങ്ങനെയെത്തിയ അനധികൃത പണം അക്കൗണ്ട് വഴി കൈമാറിയതിന് ബിരുദ വിദ്യാർഥി ഒരുമാസം ജയിലിൽ കിടക്കേണ്ട അവസ്ഥവരെയുണ്ടായി.

ബാങ്കിൽനിന്നാണ് നിങ്ങളുടെ ഫോണിലേക്കു വന്ന ഒടിപി പറയൂ എന്നാവശ്യപ്പെട്ടുള്ള കോൾ ചിലപ്പോൾ വന്നേക്കാം. ആദ്യം ഓർക്കേണ്ടത് ഒരു ബാങ്കിൽനിന്നും ഒൗദ്യോഗിക ആവശ്യങ്ങൾക്കായി ഒടിപി ആവശ്യപ്പെടില്ല. ഒടിപി, എടിഎം പിൻ, ആധാർ ഒടിപി എന്നിവ ആവശ്യപ്പെട്ടുള്ള കോളുകളോടു പ്രതികരിക്കരുത്. ഇതു കൈമാറുന്നതിലൂടെ നമ്മുടെ ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണം നഷ്ടമാകും.

തട്ടിപ്പിനിരയായി ആദ്യ മണിക്കൂറിൽതന്നെ പരാതി നൽകിയാൽ നമ്മൾ കൈമാറിയ പണം ഏത് അക്കൗണ്ടിലേക്കാണോ എത്തിയത് ആ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ സാധിക്കും. തട്ടിപ്പിനിരയായാൽ ഉടൻ 1930ൽ അറിയിക്കണം. ംംം ര്യയലൃരൃശാല.ഴീ്.ശി എന്ന വെബ്സൈറ്റിലും പരാതി റജിസ്റ്റർ ചെയ്യണം. പരാതി ലഭിച്ചാലുടൻ കൈമാറ്റം നടന്ന ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യും. പിന്നീട് ഈ പണം കൈമാറ്റം ചെയ്യാൻ കഴിയില്ല. തട്ടിപ്പിനിരയായി ദിവസങ്ങൾ കഴിഞ്ഞാണു പരാതി നൽകുന്നതെങ്കിൽ ലീൻ മാർക്കിനു സാധ്യത കുറവാണ്. മാനഹാനിയോർത്തു പരാതിപ്പെടാതിരിക്കരുത് എന്നാണു പോലീസ് നൽകുന്ന മുന്നറിയിപ്പ്.