വൈദ്യുതി വകുപ്പ് ജീവനക്കാര്‍ സഞ്ചരിച്ച ജീപ്പ് പുഴയ്ക്ക് നടുവില്‍ കുടുങ്ങി
Monday, September 2, 2024 11:57 PM IST
അടിമാലി: റീഡിംഗ് രേഖപ്പെടുത്താന്‍ പോയ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ സഞ്ചരിച്ച ജീപ്പ് പുഴയ്ക്ക് നടുവില്‍ കുടുങ്ങി. കുഞ്ചിത്തണ്ണി എല്ലക്കല്ലില്‍ ഉപ്പാര്‍ ചപ്പാത്തിലായിരുന്നു സംഭവം. പുഴയില്‍ ശക്തമായ വെള്ളമൊഴുക്ക് ഉണ്ടായിരുന്നു. ഏറെ ശ്രമകരമായി ജീവനക്കാരെ രക്ഷപ്പെടുത്തി ജീപ്പ് കരക്കെത്തിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പുഴയ്ക്കക്കരെയുള്ള പമ്പ് ഹൗസില്‍ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ റീഡിംഗ് രേഖപ്പെടുത്താന്‍ പോയതെന്നാണ് വിവരം. ശക്തമായ വെള്ളമൊഴുക്ക് ഉണ്ടായിരുന്നതിനാൽ പുഴയുടെ മധ്യഭാഗത്തെത്തിയതോടെ ജീപ്പ് പുഴക്ക് നടുവില്‍ അകപ്പെട്ടു.


മൂന്ന് ജീവനക്കാരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനത്തില്‍നിന്നും ജീവനക്കാര്‍ ഇറങ്ങിയാല്‍ വാഹനം ഒഴുകിപോകുമെന്ന സംശയം ഉയര്‍ന്നതോടെ ജീപ്പ് വടമുപയോഗിച്ച് ബന്ധിക്കും വരെ ജീവനക്കാര്‍ വാഹനത്തില്‍ തുടര്‍ന്നു. പിന്നീട് വാഹനം വടമുപയോഗിച്ച് ബന്ധിച്ച ശേഷം ജീവനക്കാരെ സുരക്ഷിതമായി കരക്കെത്തിച്ചു. വാഹനവും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രദേശവാസികളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.