ഡിപിസി യോഗം വൈകി - ജില്ലയിലെ വികസന പദ്ധതികൾ താളം തെറ്റും
Monday, September 2, 2024 11:58 PM IST
ഉപ്പുതറ: ജില്ലാ ആസൂത്രണ സമിതികൾ (ഡിപി സി) ചേരാൻ വൈകിയത് സംസ്ഥാനത്തെ പ്രാദേശിക വികസനത്തിന് തിരിച്ചടിയാകുന്നു. ഏപ്രിലിൽ ചേരേണ്ടിയിരുന്ന ഡിപിസി ഈ മാസമാണ് ചേരുന്നത്. പദ്ധതിക്ക് അംഗീകാരം വൈകുന്നത് കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതിനു പുറമെ അടുത്ത വാർഷിക പദ്ധതികൾക്കും തിരിച്ചടിയാകും. പാർലമെന്‍റ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ പേരിലാണ് ഡിപിസി ചേരുന്നതിന് തടസമായതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

ജനുവരി മുതൽ ഗ്രാമസഭകൾ ചേർന്ന് വാർഷിക പദ്ധതിയുടെ പ്രാഥമിക നടപടികൾ തുടങ്ങേണ്ടതായിരുന്നു. മാർച്ചിൽ ഡിപിസിക്ക് നൽകും. ഭേദഗതികളോടെ ഏപ്രിലിൽ പദ്ധതിക്ക് ഡിപിസി അംഗീകാരം നൽകുകയാണ് പതിവ്. ഈ വർഷവും ത്രിതല പഞ്ചായത്തുകളും മുനിസിപ്പാലിറ്റി കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങൾ എല്ലാം നടപടി പൂർത്തിയാക്കി മാർച്ചിൽ പദ്ധതികൾ ഡിപിസിയുടെ അംഗീകാരത്തിന് നൽകിയതാണ്. എന്നാൽ, ഡിപിസി ഈ മാസം ചേരാതിരിക്കുന്നതേയുള്ളു. അംഗീകാരം ലഭിച്ച ശേഷം എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ നടപടി പൂർത്തിയാക്കി നിർവഹണം തുടങ്ങണമെങ്കിൽ രണ്ടര മാസം താമസിക്കും.

സാങ്കേതിക കാരണങ്ങളാൽ പദ്ധതി നിർവഹണം വീണ്ടും വൈകാനും ഇടയുണ്ട്. ഡിസംബറിൽ തുടങ്ങിയാലും മാർച്ചിനു മുൻപ് പദ്ധതികൾ പൂർത്തിയാക്കാൻ കഴിയാതെ വരും. അവശേഷിക്കുന്ന പദ്ധതികൾ സ്പിൽ ഓവറിലാകും. ഇങ്ങനെ വന്നാൽ അടുത്ത വർഷത്തെ പദ്ധതിയിൽ ഇത്രയും തുക കുറയും. ജനുവരിയോടെ അടുത്ത വർഷത്തെ പദ്ധതിയുടെ പ്രാഥമിക നടപടികൾ തുടങ്ങണം.

അതിനിടെ ഉദ്യോഗസ്ഥരുടെ കുറവും സ്ഥലം മാറ്റവും തുടങ്ങിയ പ്രശ്നങ്ങൾ പദ്ധതി നിർവഹണത്തെ സാരമായി ബാധിക്കും. കാലാവസ്ഥക്ക് അനുസൃതമായി നടത്തേണ്ട പച്ചക്കറി, ഫലവൃക്ഷ തൈകളുടെ വിതരണത്തിനാണ് ഏറ്റവുമധികം തിരിച്ചടിയാകുന്നത്. ഗ്രാമ പഞ്ചായത്തിന് എട്ടുമുതൽ 12 കോടിയുടേയും ബ്ലോക്ക് പഞ്ചായത്തിന് ആറു മുതൽ എട്ടു കോടിയുടേയും ജില്ലാ പഞ്ചായത്തിന് 100 മുതൽ 140 കോടിയുടേയും വാർഷിക പദ്ധതികൾ ഉണ്ടാകും. തനതു വരുമാനം കൂടുതലുള്ള മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് ജില്ലാ പഞായത്തുകളേക്കാൾ കൂടുതലാകും വാർഷിക പദ്ധതി .

ഇതിനെല്ലാം ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വേണം . ഫലത്തിൽ ആസൂത്രണ സമിതി ചേരാൻ വൈകിയത് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.