തമിഴ്‌നാട് വനംവകുപ്പിന്‍റെ കുടിയിറക്കുഭീഷണി
Wednesday, September 4, 2024 6:11 AM IST
നെടുങ്കണ്ടം: കേരള - തമിഴ്‌നാട് അതിര്‍ത്തിയിലെ തര്‍ക്കഭൂമിയില്‍ വീണ്ടും കുടിയിറക്കു ഭീഷണിയുമായി തമിഴ്‌നാട് വനംവകുപ്പ്. കമ്പംമെട്ടില്‍ താമസിക്കുന്ന ഒരു കുടുംബത്തോട് ഒഴിഞ്ഞുപോകാന്‍ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി പരാതി.

അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്ന മേഖലയാണ് കമ്പംമെട്ട് മുതല്‍ ബോഡിമെട്ട് വരെയുള്ള പ്രദേശങ്ങള്‍. മുമ്പ് തര്‍ക്കം രൂക്ഷമായപ്പോള്‍ ഇരു സംസ്ഥാനങ്ങളിലെയും ഗവണ്‍മെന്‍റുകള്‍ ചര്‍ച്ച ചെയ്ത് തത്‌സ്ഥിതി തുടരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും ചര്‍ച്ചയായതോടെ തമിഴ്‌നാട് വനംവകുപ്പ് തുടര്‍ച്ചയായി അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.

കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടില്‍ ബോര്‍ഡ് വച്ച് പ്രവേശനം തടഞ്ഞിരുന്നു. ഇതിനു ശേഷമാണ് പതിറ്റാണ്ടുകളായി കമ്പംമെട്ടില്‍ താമസിച്ചുവരുന്ന വാഴക്കാലായില്‍ സുരേന്ദ്രനോട് വീടൊയൊഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


എന്നാല്‍, താന്‍ താമസിക്കുന്ന സ്ഥലം കേരളത്തിന്‍റേതാണെന്നും കരുണാപുരം ഗ്രാമപഞ്ചായത്തില്‍നിന്നു ലൈഫ് ഭവന പദ്ധതിവഴി ലഭിച്ച വീട്ടിലാണ് തങ്ങള്‍ താമസിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംഭവമറിഞ്ഞ് വില്ലേജ് അധികൃതരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.

പത്തര സെന്‍റ് സ്ഥലം മാത്രമുള്ള സുരേന്ദ്രനൊപ്പം മകളും കുട്ടികളുമാണ് താമസിക്കുന്നത്. കേരളത്തിന്‍റെ ഭൂമിയിലാണ് ഇവര്‍ താമസിക്കുന്നതെന്നും തമിഴ്‌നാടിന്‍റെ അവകാശവാദം തെറ്റാണെന്നും റവന്യു വകുപ്പ് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.