മുറിവാലൻ കൊമ്പന്‍റെ ജഡം മറവു ചെയ്തു
Monday, September 2, 2024 11:57 PM IST
രാജാക്കാട്: ചക്കക്കൊമ്പന്‍റെ ആക്രമണത്തിൽ പരുക്കേറ്റതിനെത്തുടർന്ന് ഞായറാഴ്ച പുലർച്ചെ ചരിഞ്ഞ മുറിവാലൻ കൊമ്പന്‍റെ ജഡം പോസ്റ്റുമോർട്ടത്തിനു ശേഷം മറവു ചെയ്തു. ചിന്നക്കനാൽ അറുപതേക്കറിനു സമീപമുളള ചോലയിലാണ് ജഡം മറവ് ചെയ്തത്.

വനം വകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ, വനം വകുപ്പ് വെറ്ററിനറി സർജന്മാരായ ഡോ. പി.ജി. സിബി, എസ്.കെ. അരുൺകുമാർ, ആർ. അനുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. കരളിനേറ്റ ക്ഷതമാണ് മുറിവാലൻ കൊമ്പന്‍റെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ വെറ്ററിനറി സർജന്മാരുടെ പ്രാഥമിക നിഗമനം.

ചക്കക്കൊമ്പന്‍റെ നീണ്ട കൊമ്പുകൾ ആഴ്ന്നിറങ്ങിയാണ് മുറിവാലന്‍റെ കരളിന് പരുക്കേറ്റത്. കൂടാതെ വാരിയെല്ലുകൾക്കും പൊട്ടൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 21 നാണ് രണ്ട് ഒറ്റയാൻമാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ മുറിവാലൻ കൊമ്പന് ഗുരുതര പരിക്കേൽക്കുന്നത്.


അതിനുശേഷം ഇടത് കാലിന്‍റെ ചലനശേഷി നഷ്ടമായതോടെയാണ് മുറിവാലൻ കൊമ്പൻ അറുപതേക്കറിന് സമീപമുള്ള ചോലയിൽ കിടപ്പിലായത്. മുറിവുകളിലെ അണുബാധയും മുറിവാലൻ കൊമ്പന്‍റെ അവസ്ഥ വഷളാകാൻ കാരണമായി. 45 വയസ് പ്രായമുള്ള മുറിവാലൻ കൊമ്പനായിരുന്നു ഇതുവരെ ചിന്നക്കനാൽ മേഖലയിലെ ഏറ്റവും പ്രായം കൂടിയ കാട്ടാന. മുറിവാലൻ കൊമ്പന്‍റെ ജഡം മറവു ചെയ്യുന്നതിനു മുന്പ് തദ്ദേശീയരായ മുതുവാൻ വിഭാഗത്തിൽപ്പെട്ടവർ ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയിരുന്നു.

മൂന്നാർ എസിഎഫ് ജോബ് ജെ.നേര്യംപറമ്പിൽ, ദേവികുളം റേഞ്ച് ഓഫീസർ പി.വി. വെജി എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്താണ് നടപടികൾ പൂർത്തിയാക്കിയത്.