അയൽവാസി രണ്ട് സെന്‍റ് കൈയേറി ; റവന്യു അധികൃതരുടെ കനിവുകാത്ത് വയോധികൻ
Monday, September 2, 2024 12:07 AM IST
മൂലമറ്റം: രണ്ട് സെന്‍റ് സ്ഥലം ലഭിക്കുന്നതിനായി 19 വർഷത്തെ നിയമ പോരാട്ടം നടത്തിയ വയോധികൻ അധികൃതരുടെ അനാസ്ഥയിൽ വലയുന്നു. അനുകൂലമായി കോടതി വിധി ഉണ്ടായിട്ടും സ്ഥലം അളന്നുതിരിച്ചു നൽകാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നാണ് ഇല്ലിക്കൽ ചിന്നവേലുവിന്‍റ പരാതി.

ആധാര പ്രകാരം ചിന്നവേലുവിന് ഒന്പത് സെന്‍റ് സ്ഥലം ഉണ്ടായിരുന്നു. ഇതിൽ രണ്ടു സെന്‍റോളം സ്ഥലം അയൽവാസി കൈയേറിയെന്നും ഈ സ്ഥലം തിരികെ ലഭിക്കുന്നതിനായി 19 വർഷമായി കേസുകൾ നടത്തി അനുകൂല വിധി വന്നെങ്കിലും റവന്യു അധികാരികൾ നീതി നടപ്പാക്കി തരുന്നില്ലെന്ന് ചിന്നവേലു പറഞ്ഞു.

ആധാര പ്രകാരം ഒന്പത് സെന്‍റ് സ്ഥലം ഉണ്ടായിരുന്നു. എന്നാൽ റീസർവേ കഴിഞ്ഞപ്പോൾ ഇത് 6.424 സെന്‍റ് സ്ഥലമായി കുറഞ്ഞു.

ആദ്യം മുൻസിഫ് കോടതിയെയാണ് ചിന്നവേലു സമീപിച്ചത്. അവിടെനിന്ന് അനുകൂല വിധി ലഭിച്ചു.

ഈ വിധിക്കെതിരേ അയൽവാസി ജില്ലാ കോടതിയേയും പിന്നീട് ഹൈക്കോടതിയേയും സമീപിച്ചു. എന്നാൽ ഇവിടെയെല്ലാം മുൻസിഫ് കോടതി വിധി ശരിവയ്ക്കുകയായിരുന്നു.


തുടർന്ന് ഇരുകക്ഷികളും കോടതിക്കു പുറത്തുണ്ടാക്കിയ ധാരണപ്രകാരം അയൽവാസി ഭൂമി തിരികെ നൽകാമെന്ന് സമ്മതിച്ചെങ്കിലും അതുണ്ടായില്ല.

തുടർന്ന് ലീഗൽ സർവീസ് അഥോറിറ്റിയെ സമീപിച്ചതിനെത്തുടർന്ന് ഇരു കക്ഷികളും സ്ഥലം കൈമാറാൻ സമ്മതിച്ചെങ്കിലും ഇതും നടപ്പായില്ല.

തനിക്ക് അവകാശപ്പെട്ട ഭൂമി തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ആർഡിഒയ്ക്ക് ചിന്നവേലു പരാതി നൽകി. തുടർന്ന് റീ സർവേ അപാകത പരിഹരിക്കാൻ ഇരുകക്ഷികളുടെയും സ്ഥലം അളന്നു തിരിക്കാൻ തൊടുപുഴ ഭൂരേഖാ തഹസീൽദാർക്ക് നിർദേശം നൽകി. എന്നാൽ അതു നടപ്പാക്കാൻ റീസർവേ വിഭാഗവും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും തയാറാകുന്നില്ലെന്നു ചിന്നവേലു പറഞ്ഞു.

രോഗിയായ ചിന്നവേലുവിന് ഇനി നീതിക്കായി എവിടെ പോകണമെന്ന് അറിയില്ല.
തന്‍റെ സ്വകാര്യതയിലേക്കു കടന്നുകയറുന്ന തരത്തിൽ അയൽവാസി സ്ഥാപിച്ചിരിക്കുന്ന സിസിടിവി മാറ്റണമെന്നാവശ്യപ്പെട്ട് കാഞ്ഞാർ പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നും ഇദ്ദേഹം പറഞ്ഞു.