കാറ്റും മഴയും: ജില്ലയിൽ തകർന്നത് 66 വീടുകൾ
Friday, July 19, 2024 10:28 PM IST
തൊടുപുഴ: ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു. എന്നാൽ കാലവർഷം വ്യാപക നാശനഷ്ടമാണ് ജില്ലയുടെ വിവിധ മേഖലകളിൽ ഉണ്ടാക്കിയത്. ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ 10 വീടുകൾ പൂർണമായും 56 വീടുകൾ ഭാഗികമായും തകർന്നു. മേയ് 31 മുതൽ ഇന്നലെ വരെയാണ് ഇത്രയും വീടുകൾ തകർന്നത്. ശക്തമായ മഴയെത്തുടർന്ന് മരം വീണും മണ്ണിടിഞ്ഞുമാണ് വീടുകൾക്ക് നാശനഷ്ടമുണ്ടായിട്ടുള്ളത്.

മഴയിലും കാറ്റിലും ഇന്നലെയും രാജാക്കാടും കരുണാപുരത്തും മരം വീണ് വീടുകൾ തകർന്നു. രാജാക്കാട് കലുങ്ക് സിറ്റി മുത്തൻകുഴിയിൽ എം.എൻ. മുരളിയുടെയും കരുണാപുരം ഇടത്തറമുക്ക് ബ്ലോക്ക് നന്പർ 10/40 ഇസ്മായിലിന്‍റെയും വീടുകളാണ് തകർന്നത്. വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിൽ മറയൂരിൽ നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണ് ഗതാഗത തടസമുണ്ടായി.

ഇന്നലെ പുലർച്ചെ 4.45ന് മറയൂർ - ഉദുമൽപേട്ട റോഡിൽ വൻ ആൽമരം കടപുഴകി വീണു ഗതാഗതം മുടങ്ങി. ജില്ലയിൽ വ്യാപകമായ കൃഷി നാശവുമുണ്ടായിട്ടുണ്ട്. ലൈനുകളും പോസ്റ്റുകളും തകർന്ന് വൈദ്യുതി ബോർഡിനും ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്.

ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 32.8 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. ദേവികുളം താലൂക്കിലാണ് കൂടുതൽ മഴ ലഭിച്ചത്. 61.6 മില്ലീമീറ്റർ. ഉടുന്പഞ്ചോല - 24, പീരുമേട് -23, ഇടുക്കി -43.2, തൊടുപുഴ - 12.2 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ പെയ്ത മഴയുടെ കണക്ക്.
അഞ്ച് ദിവസം കനത്ത മഴ ലഭിച്ചെങ്കിലും സംസ്ഥാനത്ത് ഏറ്റവും കുറവ് കാലവർഷം ലഭിച്ച ജില്ലയാണ് ഇപ്പോഴും ഇടുക്കി. ജില്ലയിൽ ഇപ്പോഴും 28 ശതമാനം മഴ കുറവാണ്. ഇന്നലെ ജില്ലയിൽ മഞ്ഞ അലർട്ടായിരുന്നു. ഇന്നലെ ഉച്ച മുതൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. വരുന്ന നാലു ദിവസം ജില്ലയിൽ അലർട്ടുകളൊന്നുമില്ല.

കഴിഞ്ഞ ദിവസങ്ങളിൽ വൃഷ്ടിപ്രദേശങ്ങളിൽ ലഭിച്ച കനത്ത മഴയിൽ ഡാമുകളിലെ ജലനിരപ്പ് കുത്തനെ ഉയർന്നു. ഇടുക്കിയിലെ ജലനിരപ്പ് അഞ്ചു ദിവസം കൊണ്ട് 11 അടിയിലേറെയാണ് ഉയർന്നത്. ശനിയാഴ്ച 2341.12 അടിയായിരുന്ന ജലനിരപ്പ് നിലവിൽ 2352.92 അടിയാണ്. പരമാവധി സംഭരണശേഷിയുടെ 47 ശതമാനമാണിത്. ഒന്പത് ശതമാനമാണ് അഞ്ചുദിവസത്തിനിടെ ഉയർന്നത്. 45.04 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് രണ്ടു ദിവസം രണ്ടടിയിലേറെ ഉയർന്ന് 127.35 അടിയിലെത്തി. 142 അടിയാണ് പരമാവധി സംഭരണശേഷി.


മരം വീണ് വീട് തകര്‍ന്നു

നെടുങ്കണ്ടം: കനത്ത കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്നു. ഒരാള്‍ക്ക് പരിക്ക്. വന്‍ ദുരന്തത്തില്‍നിന്നു കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കരുണാപുരം ഇടത്തറമുക്ക് സ്വദേശി ഇസ്മയിലിന്‍റെ വീടിനു മുകളിലേക്കാണ് വന്‍ മരം കടപുഴകി വീണത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.

ഇസ്മയിലും കുടുംബവും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് വീടിന് സമീപത്തുനിന്നിരുന്ന പ്ലാവ് കടപുഴകി വീണത്. മരം വീണതോടെ വീടിന്‍റെ ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ തകര്‍ന്ന് തലയില്‍ വീണ് ഇസ്മയിലിന്‍റെ ഭാര്യ അന്‍സലിന് പരിക്കേറ്റു. ഇവര്‍ക്ക് പ്രാഥമിക ചികിത്സകള്‍ നല്‍കി.

ഒരു കിടപ്പുമുറിയും അടുക്കളയുമുള്ള രണ്ടു മുറി വീട്ടിലാണ് ഇസ്മയിലും ഭാര്യയും രണ്ട് കുട്ടികളും താമസിക്കുന്നത്. വീട് തകര്‍ന്നതോടെ ഇവരെ അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ കാറ്റാണ് മേഖലയില്‍ ഉണ്ടാകുന്നത്. ഒരാഴ്ചയ്ക്കിടെ കരുണാപുരം വില്ലേജില്‍ എട്ട് വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

വീടിന്‍റെ മേൽക്കൂര തകർന്നു

രാജാക്കാട്: കനത്ത മഴയിലും കാറ്റിലും വീടിനു മുകളിലേക്ക് പ്ലാവിന്‍റെ വൻ ശിഖിരം ഒടിഞ്ഞുവീണ് ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് മേഞ്ഞിരുന്ന വീടിൻ്റെ മേൽക്കുര ഭാഗികമായി തകർന്നു.രാജാക്കാട് കലുങ്കുസിറ്റി മുത്തൻകുഴിയിൽ എം.എൻ. മുരളിയുടെ വീടിന്‍റെ മുൻഭാഗമാണ് തകർന്നത്.മരം ഒടിഞ്ഞ് മേൽക്കൂരയിലേക്ക് പതിക്കുമ്പോൾ മുരളിയും ഭാര്യ ബിന്ദുവും ഇവരുടെ മാതാപിതാക്കളും വീടിന് അകത്തെ മുറിയിൽ ഉണ്ടായിരുന്നു.എന്നാൽ ആർക്കും പരിക്കില്ല.

വിവരം അറിഞ്ഞ് പഞ്ചായത്ത് മെംബറു മറ്റു ജനപ്രതിനിധികളും, വില്ലേജധികൃതരും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.