ഭക്ഷ്യസുരക്ഷാപരിശോധന: 17 സ്ഥാപനങ്ങൾക്ക് പിഴ
Friday, July 19, 2024 10:08 PM IST
തൊടുപുഴ: ഭക്ഷ്യ, ജലജന്യ രോഗങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജില്ലയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഓപ്പറേഷൻ ലൈഫ് എന്നപേരിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് തൊടുപുഴ, പീരുമേട്, ഇടുക്കി, ദേവികുളം എന്നിവിടങ്ങളിലാണ് സ്ക്വാഡ് പരിശോധന ആരംഭിച്ചത്.

ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരേ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിച്ചു.

ആകെ 74 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 20 സ്ഥാപനങ്ങൾക്ക് അപാകതകൾ പരിഹരിക്കണമെന്ന് നിർദേശിച്ച് നോട്ടീസ് നൽകി. 16 സ്ഥാപനങ്ങൾക്ക് പിഴ അടയ്ക്കാനും നിർദേശം നൽകി.


ഇടുക്കി അസിസ്റ്റന്‍റ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ജോസ് ലോറൻസിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ഡോ. എം. രാഗേന്ദു, ഡോ. എം. മിഥുൻ, ആൻമേരി ജോണ്‍സണ്‍, സ്നേഹ വിജയൻ എന്നിവർ പങ്കെടുത്തു. ട്രോളിംഗ് നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം പിടികൂടാൻ മത്സ്യമാർക്കറ്റുകളിലും വ്യാപകമായ പരിശോധന നടത്തിയിരുന്നു.