യാത്രാനിരോധനം അപഹാസ്യം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
Friday, July 19, 2024 10:08 PM IST
ചെറുതോണി: ദേശീയപാതയോരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വീണ് അപകടം ഉണ്ടാകുമെന്ന വനംവകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നേര്യമംഗലം മുതൽ ഇരുമ്പുപാലം വരെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ജില്ലാ ഭരണകൂടത്തിന്‍റെ നടപടി അപലപനീയമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി. റോഡിന്‍റെ ഇരുവശങ്ങളിലും ഏത് സമയവും റോഡിലേക്ക് കടപുഴകി വീഴാവുന്ന വിധത്തിൽ അപകടകരമായി നിരവധി മരങ്ങളാണ് നിൽക്കുന്നത്.

ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശമനുസരിച്ച് റവന്യൂ, വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് നിരവധി മരങ്ങൾ അപകടകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ദേശീയപാത 85ന് വാളറ മുതൽ നേര്യമംഗലം വരെയുള്ള ഭാഗത്ത് നിലവിലുള്ള റോഡിന്‍റെ മധ്യഭാഗത്തുനിന്ന് ഇരുവശത്തേക്കും 50 അടി വീതം സ്ഥലം റോഡിന് അവകാശപ്പെട്ട റവന്യൂ പുറമ്പോക്ക് ഭൂമിയാണെന്നും ഈ ഭൂമിയിൽ വനംവകുപ്പിന് യാതൊരുവിധ അവകാശങ്ങളുമില്ലെന്നും ദേശീയപാതയുടെ വികസനം യാതൊരു തരത്തിലും തടസപ്പെടുത്തരുതെന്നും മെയ് 28ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു.

അടുത്തകാലത്ത് ഗർഭിണിയെ ആശുപത്രിയിൽ കൊണ്ടുപോകുന്ന കാറിലേക്ക് മരം വീണ് ജോസഫ് എന്നൊരാൾ മരണപ്പെടുകയും പരിക്ക് പറ്റിയവരെ കാർ വെട്ടിപ്പൊളിച്ചു പുറത്തെടുക്കാൻ മൂന്നര മണിക്കൂർ സമയം എടുക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് വാഹനങ്ങൾ ആണ് അന്ന് റോഡിൽ കുടുങ്ങിയത്. കാലവർഷം തുടങ്ങിയതിനു ശേഷം നിരവധി മരങ്ങൾ ഒടിഞ്ഞു വീഴുകയും അനേകം വാഹനങ്ങൾ തകരുകയും നിരവധി പേർക്ക് പരിക്കു പറ്റുകയും ചെയ്തിട്ടുണ്ട.


റോഡിലേക്ക് വീഴാറായി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കാനാണ് കളക്ടർ നടപടി സ്വീകരിക്കേണ്ടത്. റവന്യൂ പുറമ്പോക്ക് ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിന് വനംവകുപ്പിന്‍റെ സഹായം തേടിയത് തന്നെ തെറ്റാണ്. ദേവികുളം ആർഡിഒയുടെ നേതൃത്വത്തിൽ അതാത് പഞ്ചായത്തുകളെ മരങ്ങൾ മുറിച്ചു നീക്കുന്നതിന് ചുമതലപ്പെടുത്തുകയാണ് ചെയ്യേണ്ടത്.

കോടതി വിധിയുടെയും റീ സർവ്വേ സ്കെച്ചിന്‍റെയും അടിസ്ഥാനത്തിൽ സ്ഥലം അളന്നുതിരിച്ച് അതിർത്തി അടയാളങ്ങൾ വെച്ച് ദേശീയപാത അതോറിറ്റിക്ക് കൈമാറി ഹൈക്കോടതി വിധി നടപ്പിലാക്കാൻ നടപടി സ്വീകരിക്കണം. അടിയന്തരമായി യാത്രാ നിരോധന ഉത്തരവ് പിൻവലിക്കണം. ദുരന്തനിവാരണ നിയമം ഇടുക്കി ജില്ലയിൽ ജനങ്ങളെ ഉപദ്രവിക്കാൻ വേണ്ടി ഉപയോഗിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്‍റ്്‌ സണ്ണി പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ, വർക്കിംഗ്‌ പ്രസിഡന്‍റ് കെ.ആർ. വിനോദ് ട്രഷറർ ആർ. രമേശ്‌, വൈസ് പ്രസിഡന്‍റ് പി.എം. ബേബി, എന്നിവർ പ്രസംഗിച്ചു.