പന്പ്ഹൗസിലെ കേബിൾ കത്തി: തൊടുപുഴയിൽ കുടിവെള്ളം മുടങ്ങി
Thursday, July 18, 2024 10:35 PM IST
തൊടുപുഴ: മഴക്കാലത്തും തൊടുപുഴ മേഖലയിൽ കുടിവെള്ളമില്ല. നഗരവാസികൾക്ക് കുടിവെള്ളം കിട്ടാതായിട്ട് മൂന്ന് ദിവസമാകുന്നു. രണ്ട് ദിവസം കൂടി ശുദ്ധജലവിതരണ വിതരണം മുടങ്ങുമെന്നാണ് വാട്ടർ അഥോറിറ്റി അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതെ തുടർന്ന് പ്രതിഷേധവും ശക്തമായി.

കഴിഞ്ഞ 16ന് രാത്രി 12 ഓടെ തൊടുപുഴ മൂപ്പിൽകടവ് പാലത്തിനു സമീപമുള്ള റോ വാട്ടർ പന്പ് ഹൗസിലെ സിടിപിടി പാനലിലെ എച്ച്ടികേബിൾ കനത്ത മഴയെത്തുടർന്ന് നനഞ്ഞാണ് കത്തിയത്. ബുധനാഴ്ച രാവിലെ കഐസ്ഇബി, വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ ചേർന്നു നടത്തിയ പരിശോധനയിൽ എച്ച്ടി കേബിളുകൾ പൂർണമായും കത്തിയതായി കണ്ടെത്തി. അപൂർവമായാണ് ഇങ്ങനെ സംഭവിക്കുന്നത്. തുടർച്ചയായി മഴ പെയ്യുന്നതിനാൽ തകരാർ എവിടെയാണെന്ന് കൃത്യമായി കണ്ടെത്താനായില്ല. തുടർന്ന് ഉച്ചയോടെ ഈർപ്പം കയറി സിടിപിടി പാനൽ തകരാറിലായതാണെന്ന് കണ്ടെത്തി.

പുതിയ സിടിപിടി പാനൽ എത്തിക്കണമെങ്കിൽ ഒരു മാസമെങ്കിലും സമയമെടുക്കും. എന്നാൽ നഗരത്തിൽ 24 മണിക്കൂറും കുടിവെള്ള വിതരണം നടത്തേണ്ട പന്പ് ഹൗസാണിത്. തുടർന്ന് കെഎസ്ഇബിയുടെ പ്രത്യേക അനുമതിയോടെ സിടിപിടി പാനലലില്ലാതെ നേരിട്ട് വൈദ്യുതി കണക്ഷൻ കൊടുക്കാൻ തീരുമാനിച്ചു. ഇതിന്‍റെ നിർമാണ ജോലികൾ ഇന്നലെ രാത്രി ആരംഭിച്ചിട്ടുണ്ട്. തകരാർ പരിഹരിക്കുന്നത് വരെ ഇന്നും നാളെയും കൂടി തൊടുപുഴ നഗരസഭ, കുമാരമംഗലം പഞ്ചായത്ത് എന്നിവിടങ്ങളിൽ കുടിവെള്ളം മുടങ്ങുമെന്ന് വാട്ടർ അഥോറിട്ടി അസി.എൻജിനിയർ അറിയിച്ചു.


അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് മാത്രമേ ശുദ്ധജലവിതരണം പുനരാരംഭിക്കാനാകു. ഏതാനും ദിവസം മുന്പും പന്പ് ഹൗസിലെ തകരാർ മൂലം നഗരത്തിൽ ജലവിതരണം മുടങ്ങിയിരുന്നു.

ജലവിതരണം മുടങ്ങുന്ന സാഹചര്യത്തിൽ ഹോട്ടലുകളിൽ ഉൾപ്പെടെ കുടിവെള്ളം വിലയ്ക്കു വാങ്ങേണ്ട അവസ്ഥയാണ്. 1000 ലിറ്റർ വെള്ളത്തിന് 650 രൂപയ്ക്കാണ് ഹോട്ടൽ നടത്തിപ്പുകാർ വാങ്ങുന്നത്.