പേരിൽ "ഗ്രീൻ കുമളി ക്ലീൻ കുമളി' റോഡരികിൽ നിറയെ മാലിന്യം
Thursday, July 18, 2024 10:35 PM IST
കുമളി: ഗ്രീൻ ക്ലീൻ കുമളിയെന്നത്രേ രേഖകളിലും ചൊല്ലിലും. പക്ഷേ മാലിന്യക്കൂന്പാരമാണ് റോഡരികിലും കൃഷിയിടങ്ങളിലും ദിനംപ്രതി കുമിയുന്നത്. മൂക്കുപൊത്താതെ കൃഷിയിടത്തിൽ പോലും ഇറങ്ങാൻ പറ്റാത്ത സ്ഥതിയാണ്. പ്ളാസ്റ്റിക് സഞ്ചികളിലും കൂടുകളിലും ചാക്കുകളിലുമാണ് മാലിന്യങ്ങൾ തള്ളുന്നത്. കുമളി പ്രദേശത്തെ പ്രധാന റോഡുകളുടെ വശങ്ങളിലും ഇട റോഡുകളിലും കൃഷിയിടങ്ങളിലുമാണ്

മാലിന്യങ്ങൾ തള്ളുന്നത്. കൃഷിക്കാർക്കും ജോലിക്കാർക്കും കൃഷിയിടങ്ങളിൽ ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. കിണറുകളും കുളങ്ങളുമടക്കം കുടിവെള്ള സ്ത്രോതസുകളും മലീസമാകുന്നു. തേക്കടിയുടെ കവാടമായ കുമളിക്കാണ് ഈ ഗതി. ഒട്ടേറെ സ്പൈസ് പ്ളാന്‍റേഷനുകളും റിസോർട്ടുകളും കുമളിയിലും പ്രാന്തപ്രദേശങ്ങളിലും ഉണ്ട്. വിനോദ സഞ്ചാര മേഖലയ്ക്ക് മാലിന്യം ഭീഷണിയാകുകയാണ്. പഞ്ചായത്തിന്തലവേദനയാകുന്ന മാലിന്യം തള്ളൽ തടയാൻ പഞ്ചായത്തിന് കർമപദ്ധതിയില്ല. പഞ്ചായത്ത് അതിർത്തിയായ ആനക്കുഴിഭാഗത്തും

പൂമരം ഭാഗത്തും നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ മാലിന്യം ശേഖരിക്കാൻ പഞ്ചായത്തിന്‍റെ വാഹനം എത്തുന്നുന്നില്ല. വാഹനങ്ങൾ കടന്നുചെല്ലാവുന്ന ലക്ഷംവീട് ആനക്കുഴി ഭാഗം വാർഡിന്‍റെ അതിർത്തിയാണ്. ഇവിടെയും സ്ഥിതി മറ്റൊന്നല്ല. കരം അടയ്ക്കാൻ പഞ്ചായത്തിൽ ചെന്നാൽ മാലിന്യങ്ങൾ നീക്കുന്നതിനുള്ള ഫീസും ഈടാക്കും.

ആനക്കുഴിയിൽനിന്നു വിശ്വനാഥപുരത്തേക്കുള്ള (മുരിക്കടി) കോണ്‍ക്രീറ്റ് വഴിയിലും റോഡിലും മാലിന്യങ്ങൾ ചിതറിക്കിടക്കുകയാണ്. ഈ ഭാഗത്ത് വീടുകളിൽനിന്ന് പഞ്ചായത്ത് മാലിന്യം ശേഖരിക്കുന്നുമില്ല.

"ഗ്രീൻ കുമളി ക്ലീൻ കുമളി ’പ്രവർത്തകർ ശുചീകരണം നടത്തി പോകുന്നതിനു പിന്നാലെ മാലിന്യങ്ങൾ കൂടുകളിലാക്കി വഴിയോരത്ത് തള്ളുന്നതു പതിവാക്കിയിരിക്കുകയാണ്.


പഞ്ചായത്തിന്‍റെ വാഹനങ്ങൾ മാലിന്യം നീക്കംചെയ്യാൻ എത്തുന്പോൾ നൽകാതെ വയ്ക്കുന്നവരാണ് ഇത്തരത്തിൽ റോഡിൽ മാലിന്യങ്ങൾ നിറച്ച സഞ്ചികൾ തള്ളുന്നത്. കുമളി ബസ് സ്റ്റാൻഡിനു പിന്നിലുള്ള ഗ്രേസ് തിയറ്റർ ജംഗ്ഷനിൽനിന്നു എസ്ബിഐ റോഡിലേയ്ക്കുള്ള ഇടവഴിയിലും ഇത്തരത്തിൽ മാലിന്യം തള്ളിയിരിക്കുകയാണ്. ഇരു ചക്ര വാഹനങ്ങളിൽ മാലിന്യം നിറച്ച കവറുകളുമായി എത്തുന്നവർ പകൽസമയത്തും ഇവിടെ മാലിന്യം തള്ളുന്നുണ്ട്.

കുമളി പഞ്ചായത്ത് വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നവർക്കതിരേയുള്ള നടപടികളിൽനിന്ന് പിന്നോട്ട് പോയതാണ് റോഡിൽ മാലിന്യം തള്ളുന്നവരുടെ എണ്ണം കൂടാൻ കാരണം .

മുൻപ് കുമളി കെഎസ്ആർടിസി ബൈപാസ് റോഡിൽ മാലിന്യം തള്ളുന്നവരുടെ എണ്ണം കൂടുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തതോടെ പഞ്ചായത്ത് ഈ റോഡിൽ കാമറ സ്ഥാപിക്കുകയും മാലിന്യം തള്ളുന്നവരെ പിടി കൂടി വൻ തുകകൾ പിഴ ചുമത്തുകയും ചെയ്തിരുന്നു. പിടി വീഴുമെന്ന് ഉറപ്പായതോടെ ഇവിടെ മാലിന്യം തള്ളുന്നത് പൂർണമായും നിലയ്ക്കുകയും ചെയ്തു. കുമളി - പത്തുമുറി റോഡിലെ എസ് വളവിലും വൻ തോതിൽ മാലിന്യം തള്ളുന്നവരെ കാമറ സ്ഥാപിച്ച് പിടികൂടിയതോടെ അതും നിലച്ചു.

ഇപ്പോൾ കുറേക്കാലമായി റോഡിൽ മാലിന്യം തള്ളുന്നവർക്കെതിരേ കാര്യമായ നടപടികൾ ഉണ്ടാകാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. കുമളി റോസാപ്പൂക്കണ്ടം ഭാഗത്തുനിന്നാണ് സ്ഥിരമായി ഗ്രേസ് തിയറ്റർ ജംഗ്ഷനിൽനിന്നുള്ള ബൈപാസ് റോഡിൽ മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു.