മൃഗസംരക്ഷണ വകുപ്പിന്‍റെ എ-ഹെൽപ്പ് പദ്ധതിക്ക് തുടക്കം
Thursday, July 18, 2024 10:34 PM IST
തൊടുപുഴ: മൃഗസംരക്ഷണ വകുപ്പിന്‍റെ പദ്ധതികൾ ക്ഷീരകർഷകരുടെ വീട്ടുപടിക്കൽ എത്തിക്കുന്നത് ലക്ഷ്യമിട്ട് ആരംഭിക്കുന്ന എ-ഹെൽപ് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. 42 ദിവസത്തെ പശുസഖി പരിശീലനം പൂർത്തിയാക്കിയ വനിതകൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. ആരോഗ്യ വകുപ്പിലെ ആശവർക്കർമാർക്കു സമാനമാണ് ഇവരുടെ പ്രവർത്തനം. പരിശീലനം പൂർത്തിയാക്കിയ ശേഷം നാഷണൽ അക്കാദമി ഓഫ് ആർഎസ്ഇടിഐ നടത്തുന്ന പരീക്ഷയും വിജയിക്കണം.

മൃഗസംരക്ഷണ വകുപ്പിന്‍റെയും കർഷകരുടെയും ഇടയിലുള്ള കണ്ണിയായാണ് എ- ഹെൽപ് പ്രവർത്തിക്കുന്നത്. മൃഗാരോഗ്യ സംരക്ഷണം, കന്നുകാലികളുടെ പ്രത്യുത്പാദന പരിപാലനം, തീറ്റ പരിപാലനം, ശുദ്ധമായ പാലുത്പാദനം, പുൽക്കൃഷി, പ്രഥമ ശുശ്രുഷ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ, കന്നുകാലികളെ ഇൻഷുർ ചെയ്യുന്നതിനും ബാങ്ക് വായ്പ ലഭ്യമാകുന്നതിനു വേണ്ട സൗകര്യങ്ങളൊരുക്കൽ, രോഗ പ്രതിരോധ കുത്തിവയ്പിനുള്ള സഹായം നൽകൽ, കന്നുകാലികൾക്ക് തിരിച്ചറിയൽ കമ്മൽ ഘടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ എ-ഹെൽപ് മുഖ്യ പങ്കു വഹിക്കും.


വാഗമണ്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ നടന്ന സമ്മേളനം അഴുത ബ്ലോക്ക് പഞ്ചായത്ത് മെംബർ ശ്രുതി പ്രദീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ആർ. മിനി, ജില്ലാ പിആർഒ ഡോ. നിശാന്ത് എം.പ ്രഭ, ഡോ. റോസ്മേരി ജോസഫ്, ഡോ. ശാലു എലിസബത്ത് സൈമണ്‍ എന്നിവർ പ്രസംഗിച്ചു.