മഴക്കാല രോഗം: ജാഗ്രത നിർദേശം നൽകി ഡിഎംഒ
Thursday, July 18, 2024 10:34 PM IST
ഇടുക്കി: മഴക്കാലത്ത് പകർച്ചവ്യാധികൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജലദോഷം , പനി, ജലജന്യ രോഗങ്ങൾ, കൊതുക് ജന്യ രോഗങ്ങൾ തുടങ്ങിയവ മഴക്കാല രോഗങ്ങളിൽ ഉൾപ്പെടുന്നു.
രോഗബാധിതരായവർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുന്പോൾ വായുവിൽ എത്തുന്ന കണങ്ങളിലൂടെ പകരുന്നതാണ് എച്ച് വണ്‍ എൻ വണ്‍, കോവിഡ് എന്നിവ. ഈർപ്പം കൂടുതലുള്ള കാലാവസ്ഥയിൽ വൈറസ് അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയും പകരുകയും ചെയ്യും.

ജലജന്യ രോഗങ്ങളായ വയറിളക്കം, കോളറ, മഞ്ഞപ്പിത്തം ടൈഫോയിഡ് എന്നിവ പടരാനുള്ള സാധ്യതയും കൂടുതലാണ്. ഡെങ്കിപ്പനി, മലന്പനി, ചിക്കുൻ ഗുനിയ, സിക്ക എന്നിവ കൊതുകു ജന്യ രോഗങ്ങളാണ്. വീടിനുള്ളിലും വീടിന്‍റെ പരിസരത്തുമുള്ള ചെറിയ അളവ് വെള്ളത്തിൽ പോലും മുട്ടയിട്ട് വളരുന്ന ഈഡിസ് കൊതുകാണ് ഡെങ്കിപ്പനി പരത്തുന്നത്.


ജന്തുജന്യ രോഗങ്ങളായ എലിപ്പനി, ചെള്ളു പനി എന്നിവ മഴക്കാലത്ത് മലിനജലത്തിൽ കൂടിയും ജന്തുക്കളിൽ നിന്നും പകരും. എലി, അണ്ണാൻ, നായ, പൂച്ച എന്നിവയുടെ മലമൂത്ര വിസർജ്യങ്ങൾ കലർന്ന മലിനമായ ജലവുമായി സന്പർക്കം ഉണ്ടാകുന്പോഴാണ് എലിപ്പനി രോഗാണുബാധ ഉണ്ടാവുന്നത്.

ആരോഗ്യ വകുപ്പ് നൽകുന്ന പ്രതിരോധ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും ഡിഎംഒ നിർദേശിച്ചു.