വൈദ്യുതി മുടക്കം: വെളിച്ചം കാണാൻ കാത്തിരിപ്പ് നീളും
Thursday, July 18, 2024 10:34 PM IST
തൊടുപുഴ: കാറ്റും മഴയും ശക്തമായതോടെ വൈദ്യുതി മുടക്കം പതിവു സംഭവമായി. കാല വർഷം കനത്തുതുടങ്ങിയപ്പോൾ തന്നെ രാത്രിയും പകലും വൈദ്യുതി പല മേഖലകളിലും ദിവസങ്ങളോളം മുടങ്ങുന്ന സ്ഥിതിയാണ്. മരങ്ങൾ വീണാണ് കൂടുതലായും വൈദ്യുതി തകരാറുകൾ സംഭവിക്കുന്നത്.

വൈദ്യുതി മുടങ്ങുന്നതോടെ ഉപഭോക്താക്കൾ കെഎസ്ഇബി ഓഫീസിൽ വിളിച്ചുപറയുമെങ്കിലും സമയബന്ധിതമായി തകരാർ പരിഹരിക്കുന്നില്ലെന്ന പരാതിയും വ്യാപകമായിട്ടുണ്ട്. എന്നാൽ ജീവനക്കാരുടെ കുറവു മൂലമാണ് ഇത്തരം സന്ദർഭങ്ങളിൽ വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിനു കാലതാമസം നേരിടാൻ കാരണമെന്ന് കെഎസ്ഇബി അധികൃതർ പറയുന്നു.
തൊടുപുഴ മേഖലയിൽ കഴിഞ്ഞ ദിവസം പല ഭാഗത്തും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. വൈദ്യുതി ഇല്ലാതായതോടെ ഒട്ടേറെപേരുടെ മൊബൈൽഫോണുകൾ ചാർജ് തീർന്ന് നിശ്ചലമായി. വ്യാപാര സ്ഥാപനങ്ങൾ, ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ വൈദ്യുതി മുടക്കം സാരമായി ബാധിച്ചു.

മോട്ടോർ പ്രവർത്തിപ്പിക്കാനാകാത്തതിനാൽ കുടിവെള്ള വിതരണത്തെ പോലും ഇത് പ്രതികൂലമായി ബാധിച്ചു. തകരാർ പരിഹരിക്കാനായി വൈദ്യതി ബോർഡിൽ വിളിച്ചാൽ ഉടൻ ശരിയാകും എന്നു മറുപടി ലഭിക്കുമെങ്കിലും ഏറെ വൈകിയാണ് തകരാറുകൾ പരിഹരിക്കുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു.

ജീവനക്കാരുടെ കുറവ് പ്രതിസന്ധി

കാറ്റും മഴയും ഇടിമിന്നലും ശക്തമാകുന്ന വർഷകാലത്ത് വൈദ്യുതി വകുപ്പ് ജീവനക്കാരുടെ ജോലിഭാരം പതിൻമടങ്ങു വർധിക്കും. പ്രത്യേകിച്ച് മലയോര മേഖകളിൽ ലൈൻ പൊട്ടിയും പോസ്റ്റ് മറിഞ്ഞു വീണും വൈദ്യുതി മുടങ്ങുന്നത് നിത്യസംഭവമാണ്. ഇതെല്ലാം സമയത്ത് പരിഹരിക്കാനാശ്യമായ സ്റ്റാഫ് പാറ്റേണ്‍ ഓരോ സെക്‌ഷൻ ഓഫീസുകൾക്ക് കീഴിലും ഇല്ലെന്നാണ് ജീവനക്കാരുടെ പരാതി.

ഒരു സെക്‌ഷൻ ഓഫീസിനു കീഴിൽ 12 ലൈൻമാൻമാർ, ആറ് വർക്കർ, ആറ് ഓവർസിയർ, മൂന്ന് സബ് എൻജിനിയർമാർ എന്നിങ്ങനെയാണ് ജീവനക്കാരുടെ എണ്ണം. വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നത് കൂടുതലായും ലൈൻമാൻമാരാണ്. എന്നാൽ പലപ്പോഴും വിരലിലെണ്ണാവുന്ന ലൈൻമാൻമാർ മാത്രമാണ് സേവനത്തിനുണ്ടാകുക.

അവധിദിവസങ്ങളിൽ രണ്ടു പേരാണ് ഡ്യൂട്ടിയിലുള്ളത്. കാറ്റിലും മഴയിലും മറ്റും വൈദ്യുതി കന്പികൾ പൊട്ടിവീഴുകയും മറ്റും ചെയ്താൽ വൈദ്യുതി ബന്ധം വിശ്ചേധിക്കാനാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. എന്നാൽ പലപ്പോഴും തകരാറുകൾ പരിഹരിക്കാനും ഇവർ തയാറാകാറുണ്ടെന്ന് അധികൃതർ പറയുന്നു. ആയിരക്കണക്കിന് വൈദ്യുതി ഉപയോക്താക്കളാണ് ഓരോ സെക്‌ഷൻ ഓഫീസുകളുടെയും കീഴിലുള്ളത്. എന്നാൽ ഉപയോക്താക്കളുടെ എണ്ണത്തിന് ആനുപാതികമായി പുതിയ നിയമനം നടത്തുന്നില്ലെന്നാണ് ഇവരുടെ പരാതി.

മാങ്കുളത്തും വൈദ്യുതി മുടക്കം

അടിമാലി: മഴക്കാലമാരംഭിച്ചതോടെ മാങ്കുളത്ത് വൈദ്യുതി മുടക്കം പ്രതിസന്ധിയാകുന്നു. മഴക്കാലമെത്തുന്നതോടെ മാങ്കുളത്തെ കുടുംബങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് തുടർച്ചയായ ദിവസങ്ങളിൽ ഉണ്ടാകുന്ന വൈദ്യുതി മുടക്കം. കഴിഞ്ഞ തിങ്കളാഴ്ച്ച മുതൽ മാങ്കുളത്ത് വൈദ്യുതി ഇല്ലാത്ത സ്ഥിതിയാണ്. ഇതുവരെയുള്ള എല്ലാ മഴക്കാലങ്ങളിലും മാങ്കുളത്ത് സമാന സ്ഥിതിയാണ്.

കല്ലാർ-മാങ്കുളം റോഡിലടക്കം തുടർച്ചയായി മരങ്ങൾ വീഴുന്നതാണ് വൈദ്യുതി മുടക്കത്തിനുള്ള പ്രധാന കാരണം. വൈദ്യുതി മുടക്കം കുടുംബങ്ങളെ മാത്രമല്ല വൈദ്യുതി വകുപ്പ് ജീവനക്കാരെയും വലക്കുന്നുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ വൈദ്യുതി ഇല്ലാതാകുന്നതോടെ വ്യാപാര മേഖലയ്ക്കും വലിയ നഷ്ടം സംഭവിക്കുന്നു.


കോൾഡ് സ്റ്റോറേജുകൾ, ബേക്കറികൾ, ഓണ്‍ലൈൻ കേന്ദ്രങ്ങൾ ഇവയുടെയെല്ലാം പ്രവർത്തനങ്ങൾ താറുമാറാകും. ഫ്രീസറിൽ സൂക്ഷിക്കേണ്ടുന്ന സാധനസാമഗ്രികൾ തുടർച്ചയായ ദിവസങ്ങളിൽ വൈദ്യുതി ഇല്ലാതാകുന്നതോടെ നശിച്ചു പോകുന്ന സ്ഥിതിയുണ്ട്.

രാത്രികാലത്ത് വിദ്യാർഥികളുടെ പഠനവും മുടങ്ങുകയാണ്. ചാർജ് തീർന്ന് മൊബൈലുകൾ സ്വിച്ച് ഓഫ് ആകുന്നതോടെ പെരുമഴക്കാലത്ത് ആളുകൾക്ക് അത്യാവശ്യ സാഹചര്യങ്ങളിൽ പരസ്പരം ബന്ധപ്പെടാനുള്ള വഴിയും അടയും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിക്കുന്ന അവധി പോലും ഉൾമേഖലകളിലെ വിദ്യാർഥികൾ വൈകിയാണ് അറിയുന്നത്.വിനോദ സഞ്ചാരമേഖലക്കും വലിയ നഷ്‌ടമാണ്.

മരം വീഴ്ച്ച തുടർച്ചയായ മേഖലയിലെ വൈദ്യുതി ലൈനുകൾ ഭൂഗർഭ കേബിളുകൾ ആക്കണമെന്ന ആവശ്യം ഏറെ നാളായി നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുന്പ് ചില പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മുന്പോട്ട് പോക്കുണ്ടായില്ല. കല്ലാർ -മാങ്കുളം റോഡോരത്ത് അപകടാവസ്ഥ ഉയർത്തുന്ന നിരവധി മരങ്ങൾ നിൽക്കുന്നുണ്ട്. അവ മുറിച്ചുനീക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ ഇപ്പോഴും നിസംഗത പുലർത്തുകയാണ്.

മരങ്ങൾ മുറിച്ചുമാറ്റി

മറയൂർ: മൂന്നാർ ഉടുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ അപകടാവസ്ഥയിൽ നിന്ന മരങ്ങൾ മുറിച്ച് മാറ്റി. കോഫിസ്റ്റോർ, പുളിക്കരവയൽ, കരിമുട്ടി എന്നീ ഭാഗങ്ങളിൽ അപകടവസ്ഥയിൽ നിന്ന ഈട്ടി ഉൾപ്പെടെ പത്തോളം മരങ്ങളാണ് മുറിച്ചുമാറ്റിയത്. പോലീസ്, വനം, റവന്യു വകുപ്പ്, പഞ്ചായത്ത്‌ അംഗങ്ങൾ, സിവിൽ ഡിഫൻസ്‌, കെഎസ്ഇബി എന്നിവരുടെ നേതൃത്വത്തിലാണ് മരങ്ങൾ മുറിച്ച് മാറ്റിയത്.

ദേശീയപാതയിൽ ഗതാഗതം മുടങ്ങി

അടിമാലി: കുമളി ദേശിയപാതയിൽ കല്ലാർകുട്ടി സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്‌സപ്പെട്ടു. പാതയോരത്തുനിന്നു മണ്ണും മരവും ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയോടെയായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്.ദേശീയപാതയിൽ കല്ലാർകുട്ടിക്ക് സമീപം നായ്ക്കുന്ന് ജംഗ്ഷനിലാണ് മണ്ണിടിഞ്ഞ് ഗതാഗതം തട‌സപ്പെട്ടത്. മണ്ണിടിച്ചിൽ ഉണ്ടായ ഉടൻ പ്രദേശവാസികളും അടിമാലി ഫയർഫോഴ്സും സ്ഥലത്തെത്തി മരം മുറിച്ചു നീക്കി.

ലോക്കാട് ഗ്യാപ്പിൽ മണ്ണിടിച്ചിൽ ഭീഷണി

മൂന്നാർ: മൂന്നാറിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത തുടർന്ന് തോട്ടം മേഖല. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന ലോക്കാട് ഗ്യാപ്പിൽ പോലീസിന്‍റെ നിരീക്ഷണം ഏർപ്പെടുത്തി.

ഇതിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് ലംഘിച്ച് ചില വാഹനങ്ങൾ എത്തിയതോടെയാണ് പോലീസിന്‍റെ നിരീക്ഷണം ഏർപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ കുട്ടികളുമായി പോയ ഒരു സ്കൂൾ ബസ് പോലീസ് മടക്കി അയച്ചു.

ലോക്കാട് ഗ്യാപ്പ് റോഡിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്പോൾ ചിന്നക്കനാൽ, സൂര്യനെല്ലി പോലുള്ള സ്ഥലങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് അത് തിരിച്ചടിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പലയിടങ്ങളിലായി ഇപ്പോഴും മണ്ണിടിഞ്ഞു വീണതിനാൽ പ്രതികൂല കാലാവസ്ഥയിൽ ഒരു വാഹനം പോലും കടത്തി വിടാനാകാത്ത സ്ഥിതിയാണ്.

കഴിഞ്ഞ മൂന്നു ദിവസത്തിനിടയ്ക്ക് നാലിടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വലിയ പാറകൾ ഉൾപ്പെടെയാണ് റോഡിലേക്ക് പതിച്ചത്. ഇവ നീക്കം ചെയ്യാനുള്ള നടപടികൾ നടന്നു വരുന്നതായി ദേവികുളം സബ് കളക്ടർ വി.കെ. ജയകൃഷ്ണൻ അറിയിച്ചു.