നേര്യമംഗലം-ഇരുന്പുപാലം റോഡിൽ യാത്രയ്ക്ക് നിരോധനം
Wednesday, July 17, 2024 11:35 PM IST
തൊടുപുഴ: നേര്യമംഗലം പാലം മുതൽ ഇരുന്പുപാലം വരെ പൊതുഗതാഗതം ഒഴികെയുള്ള യാത്രകൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. കാലവർഷം ശക്തമായ സാഹചര്യത്തിൽ ഈ പ്രദേശത്ത് മരംവീണ് അപകടങ്ങൾ പതിവാകുന്നതും ഗതാഗത തടസം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.

നേരത്തെ നേര്യമംഗലം ഫോറസ്റ്റ റേഞ്ച് ഓഫീസർ ഇതുഴിയുള്ള ഗതാഗതം നിരോധിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതെത്തുടർന്ന് ദുരന്തം ഒഴിവാക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ദുരന്തനിവാരണ നിയമപ്രകാരം ഗതാഗതത്തിന് അത്യാവശ്യമല്ലാത്ത എല്ലാ യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത്.


വിനോദസഞ്ചാരികളുടെ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഉത്തരവ് കർശനമായി പാലിക്കുന്നതിന് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്താൻ ജില്ലാ പോലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ ഈ റോഡിലെ അപകടസാധ്യത ഒഴിവാക്കുന്നതിനു ഭീഷണിയായി നിൽക്കുന്ന മുഴുവൻ മരങ്ങളും അടിയന്തരമായി മുറിച്ചുനീക്കാൻ ആവശ്യമായ നടപടിസ്വീകരിക്കാൻ കളക്ടർ വനംവകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.