തൊടുപുഴ: ചെയർമാനെതിരേ അവിശ്വാസം 29ന് പരിഗണിയ്ക്കും
Wednesday, July 17, 2024 11:35 PM IST
തൊടുപുഴ: മുനിസിപ്പൽ ചെയർമാനെതിരേ എൽഡിഎഫ് നൽകിയ അവിശ്വാസത്തിൻമേലുള്ള ചർച്ച 29ന് നടക്കും. രാവിലെ 11ന് നടക്കുന്ന കൗണ്‍സിൽ യോഗത്തിൽ അവിശ്വാസം പരിഗണിയ്ക്കും. ഇതുമായി ബന്ധപ്പെട്ട് കൗണ്‍സിൽ യോഗത്തിൽ ഹാജരാകാൻ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ കൗണ്‍സിലർമാർക്ക് നോട്ടീസ് അയച്ചു.

കൈക്കൂലിക്കേസിൽ രണ്ടാം പ്രതിയായതിനെത്തുടർന്നാണ് ചെയർമാനെതിരേ എൽഡിഎഫ് അവിശ്വാസത്തിനു നോട്ടീസ് നൽകിയത്. 13 കൗണ്‍സിലർമാരാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടിരിക്കുന്നത്.

ചർച്ചയ്ക്കു ശേഷം വോട്ടെടുപ്പും അന്നു നടക്കും. എന്നാൽ അവിശ്വാസത്തിനു മുന്പ് ചെയർമാൻ രാജിവയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നഗരസഭ ഒൻപതാം വാർഡിലെ ഉപതെരഞ്ഞെടുപ്പിനു തലേ ദിവസമാണ് ചെയർമാനെതിരെയുള്ള അവിശ്വാസം കൗണ്‍സിലിൽ അവതരിപ്പിക്കുന്നത്. കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു വിജയിച്ച സനീഷ് ജോർജ് എൽഡിഎഫ് പിന്തുണയോടെയാണ് ചെയർമാനായത്.

കൈക്കൂലിക്കേസിൽ പ്രതിയായതോടെ മുനിസിപ്പൽ ചെയർമാനോട് രാജിവയ്ക്കാൻ എൽഡിഎഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടിനിർദേശം അദ്ദേഹം തള്ളിയതോടെ ചെയർമാനുള്ള പിന്തുണ എൽഡിഎഫ് പിൻവലിച്ചിരുന്നു.


അവിശ്വാസപ്രമേയത്തിന് ഏത് മുന്നണിയുടെയും പിന്തുണ സ്വീകരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

അവിശ്വാസത്തെ പിന്തുണയ്ക്കുന്ന കാര്യത്തിൽ യുഡിഎഫിന്‍റെയും ബിജെപിയുടെയും നേതൃ യോഗങ്ങൾ ചേർന്ന് തീരുമാനമെടുക്കും. എന്നാൽ യുഡിഎഫ്, എൽഡിഎഫ് കൗണ്‍സിലർമാർ അവിശ്വാസത്തിനു പിന്തുണ നൽകുമെന്നാണ് സൂചന.

ചെയർമാന്‍റെ രാജി ആവശ്യപ്പെട്ട് ഇരു മുന്നണികളും തുടർ സമരത്തിലായിരുന്നതിനാൽ അവിശ്വാസത്തിനെ ഇവർക്ക് പിന്തുണയ്ക്കേണ്ടി വരും.

കുമ്മംകല്ലിലെ സ്വകാര്യ സ്കൂൾ കെട്ടിടത്തിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനു കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ എഇയും ഇടനിലക്കാരനും വിജിലൻസ് പിടിയിലായ കേസിലാണ് ചെയർമാൻ രണ്ടാം പ്രതിയായത്.