ജില്ലയിൽ മഴ തുടരുന്നു: 25 വീടുകൾക്ക് നാശനഷ്ടം
Wednesday, July 17, 2024 11:35 PM IST
തൊടുപുഴ: ജില്ലയിൽ ശക്തമായ മഴയ്ക്കൊപ്പം കെടുതികളും തുടരുന്നു. മൂന്നു ദിവസമായി മഴ തുടരുകയാണ്. മരം വീണും മണ്ണിടിഞ്ഞും 23 വീടുകൾ ഭാഗികമായും രണ്ടു വീടുകൾ പൂർണമായും തകർന്നു. ഇന്നലെയും വിവിധയിടങ്ങളിൽ മണ്ണിടിഞ്ഞും മരംവീണും നാശ നഷ്ടമുണ്ടായി. മരം വീണ് കാന്തിപ്പാറ ഓണാട്ടുകുന്നേൽ സുനിൽ, വെള്ളയാംകുടി ലക്ഷംവീട് കോളനിയിൽ കല്ലുപുരയ്ക്കൽ ഫസീല, തൂക്കുപാലം തണ്ണിപ്പാറ രവീന്ദ്രൻ എന്നിവരുടെ വീട് തകർന്നു. ശക്തമായ കാറ്റിൽ ഉപ്പുതറ ഒന്പതേക്കർ അന്പാട്ട് കുട്ടിയമ്മയുടെ വീടിന്‍റെ മേൽക്കൂര തകർന്നു. ആർക്കും പരിക്കില്ല.

ഇന്നലെ കട്ടപ്പന - ആനവിലാസം -കുമളി റോഡിൽ വൻമരം കടപുഴകി വീണു. അടിമാലി സൗത്ത് -കത്തിപ്പാറ -കഴുതച്ചാൽ റോഡിലേക്ക് കൂറ്റാൻ പാറക്കല്ല് വീണു. ഇതോടെ പ്രദേശത്തെ 15 കുടുംബങ്ങളുടെ വഴി തടസപ്പെട്ടു. മൂന്നാർ- മറയൂർ റോഡിൽ എട്ടാംമൈലിൽ റോഡിലേക്ക് കരിങ്കല്ല് വീണ് ഏറെ നേരം ഗതാഗതം മുടങ്ങി. ദേവികുളം എൽപി സ്കൂളിന്‍റെ ഗേറ്റിന് മുന്നിലേക്ക് മണ്ണിടിച്ച് വീണു. വ്യാപകമായി കൃഷിനാശവും ഉണ്ടായി.

കനത്ത മഴയെത്തുടർന്ന് ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. മൂന്നാർ പാരിഷ് ഹാളിൽ 33 പേർ കഴിയുന്നുണ്ട്. ഉടുന്പഞ്ചോല പാറത്തോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ മണ്ണിടിഞ്ഞ് വീണതിനെത്തുടർന്ന് വീട് തകർന്ന ഒരു കുടുംബവും കഴിയുന്നുണ്ട്.

മഴ മുന്നറിയിപ്പുകൾ പിൻവലിക്കുന്നതുവരെ ജില്ലയിൽ രാത്രികാല യാത്രയ്ക്കുള്ള നിരോധനം തുടരും. രാത്രി ഏഴുമുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണം. കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ ഇരുന്പുപാലം വരെ പൊതുഗതാഗതം ഒഴികെ മറ്റ് അത്യാവശ്യമല്ലാത്ത എല്ലാ യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ഇന്നലെ രാവിലെ വരെ ജില്ലയിൽ 57.82 മില്ലീമീറ്റർ മഴയാണ് പെയ്തത്. ദേവികുളത്താണ് കൂടുതൽ മഴ പെയ്തത്. 86.4 മില്ലീമീറ്റർ. തൊടുപുഴ -41, ഉടുന്പഞ്ചോല- 29.8, പീരുമേട് -58, ഇടുക്കി -72.8 എന്നിങ്ങനെയാണ് ഓരോ താലൂക്കിലും പെയ്ത മഴയുടെ കണക്ക്. ശരാശരി 57.82.

നെടുംകണ്ടം: ഉടുമ്പൻചോലയിൽ മഴയ്ക്ക് ശമനമില്ല. ഇന്നലെ രാത്രിയിലും പുലർച്ചെയും പരക്കെ മഴ പെയ്തു. ഉടുമ്പൻചോല, നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകളിലെല്ലാം വിവിധ ഇടങ്ങളിൽ മണ്ണിടിഞ്ഞുവീണും മരം ഒടിഞ്ഞുവീണും നാശനഷ്ടങ്ങൾ ഉണ്ടായി.

കുമളി-മൂന്നാർ സംസ്ഥാന പാതയിൽ നിരവധി ഇടങ്ങളിൽ മണ്ണിടിഞ്ഞ് വീണു. കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന മഴ ഉടുമ്പൻചോല താലൂക്കിന്‍റെ വിവിധ ഇടങ്ങളിൽ ഇപ്പോഴും തുടരുകയാണ്. ആളപായം ഉണ്ടായിട്ടില്ലെങ്കിലും വ്യാപകമായി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ആളപായമില്ല. വീടിന് കേടുപാടുകൾ സംഭവിച്ചു. കല്ലാർ പുഴയിൽനിന്നു വെള്ളം കയറി ചാക്കോച്ചൻപടി ഭാഗത്തു അഞ്ചോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. വെള്ളം വീടിനു ചുറ്റും ഉയർന്നതോടെ വീട്ടിൽനിന്ന് പുറത്തുപോകുവാൻ കഴിയാത്ത സാഹചര്യമാണ്. നടപ്പ് വഴി മുഴുവനും വെള്ളം കയറി.

പാലാറിൽ വയോധികയുടെ വീടിനു മുകളിലേക്ക് മരം ഒടിഞ്ഞുവീണ് വീട് തകർന്നു. വീടിന് വിള്ളൽ ഉണ്ടായിട്ടുണ്ട്. മേൽക്കൂര ഷീറ്റുകളും പൊട്ടി. കരുണാപുരത്തും വ്യാപകമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഉടുംമ്പൻചോലയിൽ വിവിധയിടങ്ങളിൽ മരം വീണ വ്യാപകമായി കൃഷി വിളകൾ നശിച്ചിട്ടുണ്ട്. മണ്ണിടിഞ്ഞുവീണ് വീടുകൾക്കും കേടുപാട് സംഭവിച്ചു. ഇവിടെ ദുരിതാശ്വാസ ക്യാംമ്പ് തുറന്നു.

കുമളി - മൂന്നാർ സംസ്ഥാനപാതയിൽ നിരവധി ഇടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളത്. പിഡബ്ല്യുഡി റോഡ് പണിയുടെ ഭാഗമായി മണ്ണെടുത്ത ഭാഗങ്ങളിൽ വൻ തിട്ട രൂപപ്പെട്ടിട്ടുണ്ട്.

ഇത് എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. പിഡബ്ല്യുഡി അധികൃതർ സൈഡ് വാൾ നിർമിച്ച മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നു.

കട്ടപ്പന: കട്ടപ്പന വെള്ളയാംകുടി ലക്ഷംവീട് കോളനിയിൽ വൻമരം വീടിന് മുകളിലേക്ക് കടപുഴകി വീണു . ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് കല്ലുപുരക്കൽ ഫസീലയുടെ വീടിനു മുകളിലേക്ക് മരം വീണത്.


മഴയും കാറ്റും ശക്തമായതോടെ രാവിലെ മുതൽക്കേ മരം ചാഞ്ഞു തുടങ്ങിയിരുന്നു. ഇതെത്തുടർന്ന് വീട്ടിൽ ഉണ്ടായിരുന്നവർ മാറിയിരുന്നു. തുടർന്നാണ് മരം വീടിന് മുകളിലേക്ക് പതിച്ചത്. സംഭവത്തിൽ വൈദ്യുത ലൈനുകൾക്ക് അടക്കം കേടുപാടുകൾ സംഭവിച്ചു. സംഭവസ്ഥലത്ത് പോലീസ്, ഫയർ ഫോഴ്സ്, കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി തുടർ നടപടികൾ സ്വീകരിച്ചു.
കട്ടപ്പന: കട്ടപ്പന- ആനവിലാസം റോഡിൽ വൻമരം കടപുഴകി വീണു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ആനവിലാസം ടൗണിന് സമീപത്തായി വൻമരം കടപുഴകി വീഴുകയായിരുന്നു.

സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽനിന്നിരുന്ന മരമാണ് റോഡിലേക്ക് പതിച്ചത് . സംഭവസമയം ഇതുവഴി യാത്ര ചെയ്ത ബൈക്ക് യാത്രകൻ മരം മറിഞ്ഞുവീഴുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനത്തിൽ നിന്ന് ഇറങ്ങിയോടി. ഇതോടെ വലിയൊരു അപകടമാണ് വഴി മാറിയത്.

അടിമാലി-കുമളി ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. രണ്ട് വൈദ്യുത പോസ്റ്റുകളും ലൈനുകളും സ്വകാര്യ കേബിൾ കമ്പനിയുടെ ഫൈബർ ലൈനുകളും തകർന്നു. നാട്ടുകാരുടെ നേതൃത്വത്തിലാണ് മരം റോഡിൽനിന്ന് മുറിച്ചുനീക്കിയത്. പാതയുടെ ഇരുവശത്തുമുള്ള കൃഷിയിടങ്ങളിൽ നിരവധി മരങ്ങളാണ് അപകടഭീക്ഷണി ഉയർത്തി നിൽക്കുന്നത്. വിഷയത്തിൽ നിരവധി നിവേദനങ്ങൾ ജില്ല കളക്ടർക്കടക്കം നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
ഉപ്പുതറ: ശക്തമായ കാറ്റിലും മഴയിലും ഒൻപതേക്കർ അമ്പാട്ട് കുട്ടിയമ്മയുടെ വീടിന്‍റെ മേൽക്കൂര തകർന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മേൽക്കൂര വീണ് വീട്ടുപകരണങ്ങളും നശിച്ചു. കുട്ടിയമ്മയും മകൻ ജയനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ആളപായം ഉണ്ടായില്ല. വിധവയായ കുട്ടിയമ്മക്ക് 12 സെന്‍റ് സ്ഥലമേയുള്ളു. വീട് തകർന്നതോടെ അയൽ വീട്ടിലാണ് അമ്മയും മകനും അന്തിയുറങ്ങുന്നത്. ഉപ്പുതറ വില്ലേജ് അധികൃതർ സ്ഥലത്തു പരിശോധന നടത്തി.

രാജാക്കാട്: കനത്ത മഴയിലും കാറ്റിലും രാജാക്കാട് മേഖലയിൽ വ്യാപക നാശനഷ്ടം. കഴിഞ്ഞ രണ്ടുദിവസമായി മഴയ്ക്കൊപ്പം അതിശക്തമായ കാറ്റാണ് മലയോരത്ത് രേഖപ്പെടുത്തിയത്.കാറ്റിൽ മരങ്ങൾ കടപുഴകിയും മറ്റും നാശനഷ്ടങ്ങൾ ഉണ്ടായതിനൊപ്പം 500 ഓളം ഏത്തവാഴകൾ ഒടിഞ്ഞു നശിച്ചു. രാജാക്കാട് സ്വദേശി പന്താങ്കൽ തുളസിയുടെ വാഴകൃഷിയാണ് നശിച്ചത്.

ബാങ്ക് വായ്പയെടുത്തു നടത്തിയ കൃഷി പൂർണമായി നശിച്ചതോടെ കർഷകൻ കടക്കണിയിലുമായി. കൃഷി വകുപ്പ് അധികൃതർ നേരിട്ട് സന്ദർശനം നടത്തി. വിള ഇൻഷുറൻസ് പദ്ധതി പ്രകാരം ആകെ നഷ്ടമായ വാഴകൾക്ക് പരമാവധി ലഭിക്കുക ഒരു ലക്ഷത്തിലധികം രൂപ മാത്രമാണ്. നാലു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കർഷകന് ഉണ്ടായിരിക്കുന്നത്.

മൂന്നാർ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തോട്ടം മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. മൂന്നാർ ലക്ഷം കോളനിയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. ഒരു വീടിന് ഉള്ളിലേക്ക് വെള്ളം ഇരച്ചു കയറി. മൂന്നാർ ലക്ഷം നഗർ സ്വദേശിയായ ഗാന്ധിമതിയുടെ വീടിനുള്ളിലേക്ക് ആണ് വെള്ളം കയറിയത്.

എം ജി നഗറിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ഒരു കുടുംബത്തെ ക്യാന്പിലേക്ക് മാറ്റി. എം ജി നഗർ സ്വദേശിയായ ആഞ്ചലയെ ആണ് ക്യാന്പിലേക്ക് മാറ്റിയത്. മൂന്നാർ - ഉടുമലപേട്ട റോഡിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വീക്ഷിച്ചു വരികയാണ്. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിലായി റോഡുകളിൽ പതിച്ച കല്ലുകളും മണ്ണും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

അടിമാലി: കനത്ത മഴയിൽ കുരിശുപാറ ടൗണിൽ മണ്ണിടിഞ്ഞു. ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് പിൻഭാഗത്തേക്ക് സമീപത്തുണ്ടായിരുന്ന വലിയ മണ്‍തിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം. സംഭവത്തിൽ നാല് വ്യാപാര സ്ഥാപനങ്ങൾക്ക് നാശം സംഭവിച്ചു.

കുരിശുപാറ സ്വദേശിനി ലീലാമ്മയ്ക്ക് നിസാര പരിക്കേറ്റു. ശബ്ദം കേട്ട് ആളുകൾ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി.

കഴിഞ്ഞ ദിവസം ഈ മണ്‍തിട്ടയുടെ കുറച്ച് ഭാഗം ഇടിഞ്ഞ് ഈ കെട്ടിടത്തിന് മുകളിലേക്ക് വീണിരുന്നു. അന്നും വ്യാപാരസ്ഥാപനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിരുന്നു. വ്യാപാരശാലകളിൽ ഉണ്ടായിരുന്ന സാധന സാമഗ്രികൾക്കും നാശം സംഭവിച്ചു.