കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം; ഗത്യന്തരമില്ലാതെ കർഷകർ
Wednesday, July 17, 2024 11:35 PM IST
മറയൂർ: ശീതകാല പച്ചക്കറി ഉത്പാദനകേന്ദ്രമായ കാന്തല്ലൂർ മേഖലയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനാശപ്പിച്ചു. പുത്തൂർ ഗ്രാമത്തിൽ മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 110 ഓളം കർഷകരുടെ വെളുത്തുള്ളി പാടമാണ് നിലംപരിശാക്കിയാരിക്കുന്നത്. ഓരോ കർഷകനും ഒരുലക്ഷം രൂപ മുതൽ മൂന്നു ലക്ഷം രൂപ വരെ മുടക്കിയാണ് കൃഷിയിറക്കിയിരുന്നത്. ഇത്തരത്തിൽ ഈ ഗ്രാമത്തിൽ മാത്രം 60 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.

ഓണച്ചന്ത പ്രതീക്ഷിച്ചാണ് വ്യാപകമായി കൃഷിയിറക്കിയത്. ഇതിനായുള്ള വെളുത്തുള്ളി വിത്ത് തമിഴ്നാട് വടുകുപ്പെട്ടി, മേട്ടുപ്പാളയം എന്നിവിടങ്ങളിൽനിന്നു കിലോയ്ക്ക് 250-320 വില കൊടുത്താണ് മേടിച്ചത്. ഇത് എത്തിക്കാനുള്ള ചെലവ് വേറെയും.


കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം പാതിവളർച്ചയെത്തിയ വിളകൾ പൂർണമായും നശിപ്പിച്ചു.

പുത്തൂർ ഗ്രാമത്തിലെ എം. വേലുമണി, എം.ബാലു, ബി. മണികണ്ഠൻ, എം. ചന്ദ്രബോസ്, സോമു മണികണ്ഠൻ, ബാലചന്ദ്രൻ, ടി. ഭഗവതി എന്നിവരുടെ പാടമാണ് പൂർണമായും നശിപ്പിച്ചിരിക്കുന്നത്. മറ്റു നൂറോളം കർഷകരുടെ വിളകൾ ഭാഗികമായും നശിപ്പിച്ചു.