വണ്ടിപ്പെരിയാർ പഴയപാലം ചരിത്രസ്മാരകമായി സംരക്ഷിക്കണം
Wednesday, July 17, 2024 11:35 PM IST
വണ്ടിപെരിയാർ: കൊളോണിയൽ കാലഘട്ടത്തിന്‍റെ ചരിത്ര സ്മാരകമായി പീരുമേടിന്‍റെ ചരിത്ര താളുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന 110 വർഷത്തിലധികം പഴക്കമുള്ള വണ്ടിപ്പെരിയർ പഴപാലം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ഇന്നത്തെ കൊട്ടാരക്കര - ദിണ്ഡുക്കൽ ദേശീയ പാതയിൽ അന്ന് പെരിയാർ നദികടന്ന് മറുവശത്തെത്തുന്നതിന് പാലം ഇല്ലാതിരുന്നു. വണ്ടികൾ ഇരു വശവുമിട്ട് കടത്ത് കടക്കേണ്ടിയിരുന്നതിനാലാണ് വണ്ടിപ്പെരിയാർ എന്ന സ്ഥലനാമം ഉണ്ടായതെന്നാണ് പഴമക്കാർ പറയുന്നത്.

പിന്നീട് മുല്ലപ്പെരിയാർ ഡാം നിർമാണവുമായി ബന്ധപ്പെട്ടാണ് വണ്ടിപ്പെരിയാർ പാലം നിർമിക്കുന്നത്. ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വണ്ടിപ്പെരിയാറിൽ പുതിയപാലം വന്നതോടെ ഇപ്പോഴും കേടുപാടുകൾ ഇല്ലാത്ത പഴയപാലം വൺവേ സംവിധാനത്തിനായി ഉപയോഗിക്കുമ്പോഴും പാലം സംരക്ഷിക്കാൻ നടപടികൾ ഉണ്ടാകുന്നില്ല.

പാലത്തിൽ വളർന്നുനിൽക്കുന്ന കാട്ടു ചെടികൾ പാലത്തിന്‍റെ തകർച്ചയ്ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇവയുടെ വേരുകൾ സുർക്കി മിശ്രിതത്താൻ നിർമിച്ചിരിക്കുന്ന പാലത്തിന്‍റെ തൂണുകളിലെ കൽക്കെട്ടുകൾക്കിടയിൽ വളർന്ന് കാലക്രമേണ കൽക്കെട്ടുകൾക്ക് ഇളക്കം സംഭവിക്കുമെന്ന ആശങ്കയുണ്ട്. പാലത്തിൽ വളരുന്ന ചെടികൾ വെട്ടി മാറ്റുന്നതോടൊപ്പം പാലം അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കണമെന്നും പൊതുപ്രവർത്തകനായ അനിൽ കുമാർ പറയുന്നു.

പഴയ പാലത്തിലൂടെയുള്ള കാൽനടയാത്രയുടെ സുരക്ഷയ്ക്കായി നിർമിച്ചിരിക്കുന്ന സംരക്ഷണവേലികൾ മിക്കതും തകർന്ന നിലയിലാണ്.

കൈവരികൾ പുനർനിർമിക്കാതെ മുളകൾ ഉപയോഗിച്ച് കൈ വരികൾ കെട്ടിനിർത്തിയുളള കരുതൽ അവഹേളനമാണ്.

ഒരു കാലഘട്ടത്തിന്‍റെ ഓർമകൾ നിലനിർത്താനുതകുന്ന പാലം സംരക്ഷിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.