ലക്നോ: ഉത്തർപ്രദേശിൽ പിതാവിന്റെ കൊലപാതകിയെ 14 വർഷങ്ങൾക്ക് ശേഷം കൊലപ്പെടുത്തി മകൻ. മംഗ്ലോറ ഗ്രാമത്തിലാണ് സംഭവം.
ജയ്വീർ(45)എന്നയാളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം വയലിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ രാഹുൽ(14) എന്നയാൾ ജയ്വീറിനെ വെടിവച്ച് കൊല്ലുകയായിരുന്നു.
പ്രതി രാഹുൽ ഒളിവിലാണെന്നും ഇയാൾക്കെതിരെ കേസെടുത്തെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് സന്തോഷ് കുമാർ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും മുൻകരുതൽ നടപടിയായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
രാഹുലിന്റെ പിതാവ് ബ്രിജ്പാലിനെ 2011 ൽ ജയ്വീർ കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജയ്വീർ 11 വർഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. ജയിൽ മോചിതനായ ശേഷം കഴിഞ്ഞ മൂന്ന് വർഷമായി ജയ്വീർ ഗ്രാമത്തിൽ താമസിച്ചുവരികയായിരുന്നു.